'ഹനുമാനെ അവിടെ എന്തെടുക്കുകയാ?, നീ ഇനി ക്രീസിലേക്ക് പോകില്ല'; കപിലിനെ ചെവിക്ക് പിടിച്ച ചൂടന്‍ ക്യാപ്റ്റന്‍

ഇന്ത്യക്ക് കന്നി ലോക കപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് കപില്‍ ദേവ്. കപില്‍ ആദ്യ കാലത്ത് കളിച്ചത് ഇതിഹാസ താരം ബിഷന്‍ സിംഗ് ബേദിക്ക് കീഴിലും. കഴിഞ്ഞ ദിവസം 75-ാം ജന്മദിനം ആഘോഷിച്ച ബേദിക്കൊത്തുള്ള ഒരു നിമിഷം കപില്‍ പങ്കുവയ്ക്കുന്നു. ഒരു ടെസ്റ്റില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയശേഷമുള്ള സംഭവമാണ് കപില്‍ പറയുന്നത്.

ബിഷന്‍ സിംഗ് ബേദിയാണ് ആ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. മത്സരദിനത്തിന്റെ അന്ത്യത്തില്‍ ഒരു വിക്കറ്റ് വീണപ്പോള്‍ ബേദി എന്നോട് ബാറ്റിംഗിന് ഇറങ്ങാനും നൈറ്റ്‌വാച്ച്മാനായി കളിക്കാനും ആവശ്യപ്പെട്ടു. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്ക് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എന്താണ് നൈറ്റ്‌വാച്ച്മാന്‍ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ക്രീസിലെത്തിയ ഞാന്‍ 16 പന്തുകളില്‍ 22 റണ്‍സോ 25 റണ്‍സോ നേടിയശേഷം ഔട്ടായി- കപില്‍ പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ സന്തോഷവാനായിരുന്നു. ക്യാപ്റ്റന്‍ ബേദി എന്നെ അഭിനന്ദിക്കുമെന്ന് കരുതി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്കു വന്ന ബേദി എന്നോട് കയര്‍ത്തു. ”ഹനുമാനേ അവിടെ എന്താണ് ചെയ്യുന്നത്. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും നിനക്ക് അറിയില്ലേ ? പന്ത് പ്രതിരോധിക്കാന്‍ അറിയില്ലേ. ഇനിയൊരിക്കലും നീ നൈറ്റ്‌വാച്ച്മാനായി ക്രീസിലേക്ക് പോകില്ല”-എന്നായിരുന്നു ബേദി പറഞ്ഞതെന്നും കപില്‍ വെളിപ്പെടുത്തി. ബേദി ക്യാപ്റ്റനായിരുന്ന സമയത്ത് കപില്‍ പാക്കിസ്ഥാന്‍ പര്യടനത്തില്‍ കളിച്ചിരുന്നു. ആ പരമ്പരയിലെ ഏതെങ്കിലുമൊരു ടെസ്റ്റിലായിരിക്കാം കപില്‍ പറഞ്ഞ സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക