'കളിക്കു മുമ്പേ ഇന്ത്യ ഭയന്നിരുന്നു', വിമര്‍ശനം തുടര്‍ന്ന് പാക് ഇതിഹാസം

ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിടുന്നു. എന്നാല്‍ പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക് ഇന്ത്യയെ വിടുന്ന ലക്ഷണമില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പു തന്നെ ഇന്ത്യ ഭയത്തിന്റെ പിടിയില്‍ അകപ്പെട്ടെന്ന് ഇന്‍സി പറയുന്നു.

പാകിസ്ഥാനെ നേരിടുന്നതിന് മുമ്പു തന്നെ ഇന്ത്യ പേടിച്ചിരുന്നതായി എനിക്ക് തോന്നുന്നു. അവരുടെ ശരീരഭാഷ അതായിരുന്നു. ടോസിന്റെ സമയത്ത് വിരാട് കോഹ്ലിയും ബാബര്‍ അസമും സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് സമ്മര്‍ദ്ദമെന്നത് വ്യക്തമായിരുന്നു. പാകിസ്ഥാന്‍ ടീമിന്റെ ശരീരഭാഷ ഇന്ത്യയുടേതിനെക്കാള്‍ മികച്ചുനിന്നു. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമല്ല ഇന്ത്യ സമ്മര്‍ദ്ദത്തിലായത്. രോഹിത് സ്വയം സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും അങ്ങനെയായിരുന്നു- ഇന്‍സമാം പറഞ്ഞു.

ഇന്ത്യന്‍ ടീം അതുപോലെ ഒരിക്കലും കളിക്കില്ല. ഇന്ത്യ നല്ല ടി20 ടീമാണ്. അതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ കളിവെച്ചു നോക്കിയാല്‍ ഇന്ത്യയായിരുന്നു ഫേവറിറ്റ്. പക്ഷേ, ഇന്ത്യ- പാക് മത്സരം ഒരുപാട് സമ്മര്‍ദ്ദം നിറഞ്ഞതാണ്. അതില്‍ ഒരു തിരിച്ചുവരവ് സാദ്ധ്യമല്ല.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ പാദങ്ങള്‍ ശരിയായി ചലിച്ചില്ല. പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യന്‍ ടീം കടുത്ത വിമര്‍ശനത്തിന് ഇരയായി. ആ മത്സരശേഷം മൂന്നുനാല് ദിവസത്തെ ഇടവേള ഇന്ത്യക്ക് ലഭിച്ചു. പരിതാപകരമായ അവസ്ഥയിലായ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാന്റ്‌നറെയും സോധിയേയും പോലും മര്യാദക്ക് നേരിടാനായില്ല. ഇന്ത്യക്കാര്‍ നന്നായി സ്പിന്‍ കളിക്കുന്നവരാണ്. പക്ഷേ, അവരുടെമേല്‍ സമ്മര്‍ദ്ദം അധീകരിച്ചിരുന്നെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം