ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; പുതിയ സംവിധാനം നിലവില്‍ വന്നു

ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. കോവിഡ് 19 പശ്ചാത്തത്തില്‍ ദുബായിലെ എല്ലാ വിസ നടപടികളും, സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴിയാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇതോടെ വീടുകളിലിരുന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും.

പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷാ പരിഗണിച്ചാണ് സംവിധാനം സജ്ജമാക്കിയത്. വകുപ്പിന്റെ വെബ്സൈറ്റ് വഴിയും, ജി.ഡി.ആര്‍.എഫ്.എ ദുബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ആവിശ്യങ്ങള്‍ പൂര്‍ത്തിക്കരിക്കേണ്ടത്.

എന്‍ട്രി പെര്‍മിറ്റുകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍, സ്ഥാപന സേവനങ്ങള്‍, എയര്‍പോര്‍ട്ട്തുറമുഖ സേവനങ്ങള്‍, നിയമ ലംഘനങ്ങളുടെ പരിഹാരങ്ങള്‍, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ നിരവധി സേവനങ്ങളും, ഇടപാടുകളും ഏറ്റവും വേഗത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാവും.

ദുബായിലെ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 8005111 , യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് : 0097143139999 . ഇമെയില്‍: gdrfa@dnrd.ae, amer@dnrd.ae

Latest Stories

ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; അന്ത്യശാസനം നൽകി ഷിപ്പിംഗ് മന്ത്രാലയം, കപ്പൽ കമ്പനിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നോട്ടീസ്

സ്‌കൂള്‍ സമയമാറ്റം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കും; തീരുമാനം അപക്വവും, അപ്രായോഗികവും; വിദ്യാഭ്യാസ വകുപ്പിനെതിരെ തുറന്നടിച്ച് സമസ്ത

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്; ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

'നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം'; മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു