റിയാദ് നഗരത്തെ വിറപ്പിച്ച് സിംഹം ! ഉടമയെ തേടി പോലീസ്

രണ്ടുദിവസമായി  ഒരു സിംഹത്തിന്റെ ഗര്‍ജ്ജനം കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് സ്വതന്ത്രനായ മൃഗത്തിന്റേതാണെന്ന് ആരും കരുതിയില്ല. പിന്നീടാണ് രാത്രിയില്‍ തെരുവിലൂടെ നടക്കുന്ന സിംഹം ആരുടെയോ ശ്രദ്ധയില്‍ പെട്ടത്. സ്‌പെഷ്യല്‍ ഫോഴ്‌സ്സ്സ് ഫോര്‍ എന്‍വയണ്‍മെന്റല്‍ സെക്യൂരിറ്റിയുടെ ഒരു സംഘം ഉടനെ സ്ഥലത്തെത്തുകയും ഒരു പരിക്കുമേല്‍പ്പിക്കാതെ സിംഹരാജനെ അകത്താക്കുകയും ചെയ്തു.

സിംഹത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടകാരിയായ വന്യമൃഗത്തെ പുറത്തുവിട്ടത്‌ പത്തുവര്‍ഷം തടവും 30 മില്യണ്‍ സൗദി റിയാല്‍ പിഴയും വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. കണക്കില്‍പെടാത്ത മൃഗങ്ങളെക്കുറിച്ച് ഉടനെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ രാജ്യതലസ്ഥാനമായ റിയാദില്‍ത്തന്നെ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ ഉടമയായ 22 കാരന്‍ മൃതിയടഞ്ഞിരുന്നു. അറബ് രാജ്യങ്ങളില്‍ സിംഹം, പുലി തുടങ്ങിയ വന്യമൃഗങ്ങളെ പ്രൗഢിയുടെ ഭാഗമായി വീട്ടില്‍ വളര്‍ത്തുന്നത് പരമ്പരാഗതമായ പതിവായിരുന്നു. അടുത്തകാലം വരെ അവര്‍ വാഹനങ്ങളില്‍ ബെല്‍റ്റ് ബന്ധിച്ച് പുലികളെ സീറ്റിലിരുത്തി പുറത്തുകൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു. 2017-ല്‍ യുഎഇ ഇത് നിയമവിരുദ്ധമാക്കി. വന്യമൃഗങ്ങളെയും റോട്ട് വെയ്‌ലര്‍ പോലുള്ള അപകടകാരികളായ ചില പ്രത്യേകഇനം നായ്ക്കളെയും വളര്‍ത്തുന്നതിന് സൗദി അറേബ്യയില്‍ നിരോധനമുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു