റിയാദ് നഗരത്തെ വിറപ്പിച്ച് സിംഹം ! ഉടമയെ തേടി പോലീസ്

രണ്ടുദിവസമായി  ഒരു സിംഹത്തിന്റെ ഗര്‍ജ്ജനം കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് സ്വതന്ത്രനായ മൃഗത്തിന്റേതാണെന്ന് ആരും കരുതിയില്ല. പിന്നീടാണ് രാത്രിയില്‍ തെരുവിലൂടെ നടക്കുന്ന സിംഹം ആരുടെയോ ശ്രദ്ധയില്‍ പെട്ടത്. സ്‌പെഷ്യല്‍ ഫോഴ്‌സ്സ്സ് ഫോര്‍ എന്‍വയണ്‍മെന്റല്‍ സെക്യൂരിറ്റിയുടെ ഒരു സംഘം ഉടനെ സ്ഥലത്തെത്തുകയും ഒരു പരിക്കുമേല്‍പ്പിക്കാതെ സിംഹരാജനെ അകത്താക്കുകയും ചെയ്തു.

സിംഹത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടകാരിയായ വന്യമൃഗത്തെ പുറത്തുവിട്ടത്‌ പത്തുവര്‍ഷം തടവും 30 മില്യണ്‍ സൗദി റിയാല്‍ പിഴയും വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. കണക്കില്‍പെടാത്ത മൃഗങ്ങളെക്കുറിച്ച് ഉടനെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ രാജ്യതലസ്ഥാനമായ റിയാദില്‍ത്തന്നെ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ ഉടമയായ 22 കാരന്‍ മൃതിയടഞ്ഞിരുന്നു. അറബ് രാജ്യങ്ങളില്‍ സിംഹം, പുലി തുടങ്ങിയ വന്യമൃഗങ്ങളെ പ്രൗഢിയുടെ ഭാഗമായി വീട്ടില്‍ വളര്‍ത്തുന്നത് പരമ്പരാഗതമായ പതിവായിരുന്നു. അടുത്തകാലം വരെ അവര്‍ വാഹനങ്ങളില്‍ ബെല്‍റ്റ് ബന്ധിച്ച് പുലികളെ സീറ്റിലിരുത്തി പുറത്തുകൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു. 2017-ല്‍ യുഎഇ ഇത് നിയമവിരുദ്ധമാക്കി. വന്യമൃഗങ്ങളെയും റോട്ട് വെയ്‌ലര്‍ പോലുള്ള അപകടകാരികളായ ചില പ്രത്യേകഇനം നായ്ക്കളെയും വളര്‍ത്തുന്നതിന് സൗദി അറേബ്യയില്‍ നിരോധനമുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍