മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാഹാളുകളില്‍ നിരോധിച്ചു; വിദ്യാര്‍ത്ഥികളെ തിരിച്ചറിയണം; 'കര്‍ണാടക മോഡല്‍' ഉത്തരവുമായി സൗദി അറേബ്യ

മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാ ഹാളുകളില്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. പരീക്ഷയ്ക്ക് കയറുന്ന സ്ത്രീകള്‍ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രമായ അബയ അഴിച്ചുവെയ്ക്കണമെന്നും സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സ്ഥാപനമാണ് സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍. പരീഷ ഹാളുകള്‍ വ്യക്തികളെ തിരിച്ചറിയുന്നതിനാണ് ഇങ്ങനൊരു നിര്‍ദേശമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും പരീക്ഷാ ഹാളുകളില്‍ ഇത്തരം വസ്ത്രങ്ങള്‍ അനുവദിക്കില്ല.

പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കണം. എന്നാല്‍ വസ്ത്രധാരണത്തില്‍ പൊതുവെ മാന്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. 2018 ല്‍ അബയ ഇനി നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ മുഖംമറയ്ക്കുന്ന വസ്ത്രം ധരിക്കുന്നുണ്ട്. മധ്യ കിഴക്കന്‍ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ.

നേരത്തെ, കര്‍ണാടകയിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറയ്ക്കുന്ന ഹിജാബ് ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ക്ലാസില്‍ വിദ്യര്‍ത്ഥികളെ കണ്ടു പഠിപ്പിക്കുന്നതിനായി ആണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. ഇതേ മാതൃകയാണ് ഇപ്പോള്‍ സൗദി പിന്തുടര്‍ന്നിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ