ഹയാ കാർഡ് തൊഴിൽ വിസയല്ല; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൊഴിൽ തേടി ഖത്തറിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ . ഹയാ കാർഡ് എന്നത് തൊഴിൽ വിസയല്ല ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് മാത്രമാണെന്ന് തിരിച്ചറിയണമെന്നാണ് നിർദേശം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസ്റ്റ് എൻട്രി, ഇലക്ട്രോണിക് ട്രാവൽ ഓതന്റിഫിക്കേഷൻ (ഇടിഎ ഉള്ള എൻട്രി, ജിസിസി റസിഡന്റ് എൻട്രി, ജിസിസി പൗരന്മാർക്കൊപ്പമുള്ള സഹയാത്രികർക്കുള്ള എൻട്രി, കോൺഫറൻസ്- ഇവന്റ് എൻട്രി എന്നിവയാണ് വിവിധ തരത്തിലുള്ള ഹയാ സന്ദർശന വീസകൾ. ഇവ ഉപയോഗിച്ച്2024 ജനുവരി 24 വരെ ഒരാൾക്ക് രാജ്യത്ത് തുടരാം. എന്നാൽ വീസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവർ പിഴത്തുക നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്കുമുള്ള ഒറ്റ പോർട്ടലായി മാറ്റി ഹയാ പ്ലാറ്റ്‌ഫോം നവീകരിച്ചിട്ടുണ്ട്. ഹയാ പോർട്ടൽ (https://www.hayya.qa/) അല്ലെങ്കിൽ ഹയാ മൊബൈൽ ആപ്പ് മുഖേന അപേക്ഷ നൽകാം. വിസ അപേക്ഷകൾ രജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ സമർപ്പിക്കണം. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. സാധാരണ 30 ദിവസമാണ് വിസ കാലാവധി.ഫീസ് ആവശ്യമായ വിഭാഗക്കാർ ഓൺലൈൻ മുഖേന പെയ്‌മെന്റ് അടച്ചാൽ ഹയാ പെർമിറ്റ് ലഭിക്കും. 100 റിയാൽ മുതലാണ് ഫീസ് നിരക്ക്.

ഹയാ പോർട്ടൽ മുഖേന പുതിയ 3 തരം ഇ-വിസകൾ പ്രഖ്യാപിച്ചിരുന്നു. ഓൺ അറൈവൽ വിസയ്ക്കും വിസ ഫ്രീ എൻട്രിക്കും യോഗ്യരല്ലാത്തവർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർ, ഷെൻഗൻ രാജ്യങ്ങൾ-യുകെ-കാനഡ-ന്യൂസിലാൻഡ്-യുഎസ് എന്നിവിടങ്ങളിലെ വിസയോ റസിഡൻസിയോ ഉള്ളവർ എന്നിവർക്കാണ് പുതിയ ഇ-വിസകൾ പ്രയോജനപ്പെടുക. ഹയാ പെർമിറ്റിൽ വരുന്നവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.

3 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളുടേയോ അടുത്ത് താമസിക്കുന്നതിന്റെ സ്ഥിരീകരണം, ഹെൽത്ത് ഇൻഷുറൻസ്,മടക്കയാത്രയ്ക്ക് ഉൾപ്പെടെയുള്ള ടിക്കറ്റ്, എന്നിവയാണ് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ. എന്നാൽ ഷെൻഗൻ, യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്ക് താമസ ബുക്കിംഗ് ആവശ്യമില്ല.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ