ഹയാ കാർഡ് തൊഴിൽ വിസയല്ല; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൊഴിൽ തേടി ഖത്തറിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ . ഹയാ കാർഡ് എന്നത് തൊഴിൽ വിസയല്ല ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് മാത്രമാണെന്ന് തിരിച്ചറിയണമെന്നാണ് നിർദേശം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസ്റ്റ് എൻട്രി, ഇലക്ട്രോണിക് ട്രാവൽ ഓതന്റിഫിക്കേഷൻ (ഇടിഎ ഉള്ള എൻട്രി, ജിസിസി റസിഡന്റ് എൻട്രി, ജിസിസി പൗരന്മാർക്കൊപ്പമുള്ള സഹയാത്രികർക്കുള്ള എൻട്രി, കോൺഫറൻസ്- ഇവന്റ് എൻട്രി എന്നിവയാണ് വിവിധ തരത്തിലുള്ള ഹയാ സന്ദർശന വീസകൾ. ഇവ ഉപയോഗിച്ച്2024 ജനുവരി 24 വരെ ഒരാൾക്ക് രാജ്യത്ത് തുടരാം. എന്നാൽ വീസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവർ പിഴത്തുക നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്കുമുള്ള ഒറ്റ പോർട്ടലായി മാറ്റി ഹയാ പ്ലാറ്റ്‌ഫോം നവീകരിച്ചിട്ടുണ്ട്. ഹയാ പോർട്ടൽ (https://www.hayya.qa/) അല്ലെങ്കിൽ ഹയാ മൊബൈൽ ആപ്പ് മുഖേന അപേക്ഷ നൽകാം. വിസ അപേക്ഷകൾ രജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ സമർപ്പിക്കണം. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. സാധാരണ 30 ദിവസമാണ് വിസ കാലാവധി.ഫീസ് ആവശ്യമായ വിഭാഗക്കാർ ഓൺലൈൻ മുഖേന പെയ്‌മെന്റ് അടച്ചാൽ ഹയാ പെർമിറ്റ് ലഭിക്കും. 100 റിയാൽ മുതലാണ് ഫീസ് നിരക്ക്.

ഹയാ പോർട്ടൽ മുഖേന പുതിയ 3 തരം ഇ-വിസകൾ പ്രഖ്യാപിച്ചിരുന്നു. ഓൺ അറൈവൽ വിസയ്ക്കും വിസ ഫ്രീ എൻട്രിക്കും യോഗ്യരല്ലാത്തവർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർ, ഷെൻഗൻ രാജ്യങ്ങൾ-യുകെ-കാനഡ-ന്യൂസിലാൻഡ്-യുഎസ് എന്നിവിടങ്ങളിലെ വിസയോ റസിഡൻസിയോ ഉള്ളവർ എന്നിവർക്കാണ് പുതിയ ഇ-വിസകൾ പ്രയോജനപ്പെടുക. ഹയാ പെർമിറ്റിൽ വരുന്നവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.

3 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളുടേയോ അടുത്ത് താമസിക്കുന്നതിന്റെ സ്ഥിരീകരണം, ഹെൽത്ത് ഇൻഷുറൻസ്,മടക്കയാത്രയ്ക്ക് ഉൾപ്പെടെയുള്ള ടിക്കറ്റ്, എന്നിവയാണ് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ. എന്നാൽ ഷെൻഗൻ, യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്ക് താമസ ബുക്കിംഗ് ആവശ്യമില്ല.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി