വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു ഖത്തര്‍ എയര്‍വേയ്സ്; പ്രത്യേക വ്യോപാതകളിലൂടെ സര്‍വ്വീസ്, കൊച്ചിയിലേക്കടക്കം സര്‍വ്വീസ് നടത്തും

അമേരിക്ക, ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലായ പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകള്‍ വഴിയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി.

മാര്‍ച്ച് 9-ന് ദോഹയില്‍ നിന്നും സിയോള്‍, മോസ്‌കോ, ലണ്ടന്‍ ഹീത്രോ, ന്യൂഡല്‍ഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെര്‍ത്ത്, നെയ്റോബി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. മാര്‍ച്ച് 10-ന് ദോഹയില്‍ നിന്നും കൊച്ചി, മുംബൈ, ന്യൂഡല്‍ഹി, കെയ്റോ, ലണ്ടന്‍ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുള്‍, നെയ്റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ, മിലാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സര്‍വീസുകള്‍ ഒരു ദിവസം കഴിഞ്ഞ് മാര്‍ച്ച് 10, 11 തീയതികളില്‍ ആയിരിക്കും.

നിലവിലെ വിമാന സര്‍വീസുകളിലെ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാന്‍ അവരെ സഹായിക്കുന്നതിനുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നതെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ വാണിജ്യ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവില്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ഉറപ്പാക്കിയവര്‍ മാത്രം വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മാറ്റിവെക്കാനോ (14 ദിവസത്തിനുള്ളില്‍) അല്ലെങ്കില്‍ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടായിരിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ