വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു ഖത്തര്‍ എയര്‍വേയ്സ്; പ്രത്യേക വ്യോപാതകളിലൂടെ സര്‍വ്വീസ്, കൊച്ചിയിലേക്കടക്കം സര്‍വ്വീസ് നടത്തും

അമേരിക്ക, ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലായ പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകള്‍ വഴിയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി.

മാര്‍ച്ച് 9-ന് ദോഹയില്‍ നിന്നും സിയോള്‍, മോസ്‌കോ, ലണ്ടന്‍ ഹീത്രോ, ന്യൂഡല്‍ഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെര്‍ത്ത്, നെയ്റോബി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. മാര്‍ച്ച് 10-ന് ദോഹയില്‍ നിന്നും കൊച്ചി, മുംബൈ, ന്യൂഡല്‍ഹി, കെയ്റോ, ലണ്ടന്‍ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുള്‍, നെയ്റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ, മിലാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സര്‍വീസുകള്‍ ഒരു ദിവസം കഴിഞ്ഞ് മാര്‍ച്ച് 10, 11 തീയതികളില്‍ ആയിരിക്കും.

നിലവിലെ വിമാന സര്‍വീസുകളിലെ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാന്‍ അവരെ സഹായിക്കുന്നതിനുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നതെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ വാണിജ്യ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവില്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ഉറപ്പാക്കിയവര്‍ മാത്രം വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മാറ്റിവെക്കാനോ (14 ദിവസത്തിനുള്ളില്‍) അല്ലെങ്കില്‍ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടായിരിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

Latest Stories

പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; 'കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല'

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം

തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ ഓഹരി വിപണി; ഇന്ന് 12 ലക്ഷം കോടി നഷ്ടം; ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നു, എല്‍പിജിയിലും പ്രതിഫലിക്കും

'തകർന്നുപോയ ഘട്ടങ്ങളിൽ എന്നെ സഹായിച്ചത് സച്ചിൻ സർ ആണ്'; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ടീമിന് ആവശ്യമുള്ള സമയത്ത് നീ നിന്റെ മികവ് പുറത്തെടുത്തു, ഒരുപാട് സന്തോഷം ചേട്ടാ'; സഞ്ജുവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ തകര്‍ന്നുപോയിരുന്നു, സ്വപ്നങ്ങൾ വരെ ഇല്ലാതെയായി, പക്ഷെ ദൈവത്തിനു മറ്റു പദ്ധതികൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ചരിത്രം ആവർത്തിച്ചും തിരുത്തിയും നീല പട; മൂന്നു വട്ടം ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ

സഞ്ജു തുടങ്ങിയ വെടിക്കെട്ട് അവസാനിപ്പിച്ച് ദുബെ; കീവീസ് ബോളർമാരെ തീർത്ത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ