വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍. ഇതില്‍ എട്ട് സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ഓഗസ്റ്റ് ആറിനാണ് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുക.

ഒമാനില്‍ നിന്ന് കൊച്ചിയിലേക്ക് നാല് സര്‍വീസും തിരുവനന്തപുരത്തേക്ക് രണ്ടെണ്ണവും കണ്ണൂരിലേക്കും കോഴിക്കോടേക്കും ഓരോന്ന് വീതവുമാണ് ഉള്ളത്. സലാലയില്‍ നിന്ന് രണ്ട് സര്‍വീസുകളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കുമാണ് ഈ സര്‍വീസുകള്‍.

ഒമാനില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വീസുകളുടെ എണ്ണം ഇതിനോടകം നൂറ് കഴിഞ്ഞു. മെയ് ആദ്യത്തിലാണ് ഒമാനില്‍ നിന്ന് വന്ദേ ഭാരത് സര്‍വീസുകള്‍ തുടങ്ങിയത്. വന്ദേ ഭാരത് വിമാനങ്ങളിലായി 17,130 മുതിര്‍ന്നവരും 272 കുട്ടികളുമാണ് നാടണഞ്ഞതെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.

വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളിലായി ഇതുവരെ ഏതാണ്ട് 53000-ത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഏകദേശം 36000-ത്തോളം പേരാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങിയത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍