കടല്‍ മാര്‍ഗമുള്ള ലഹരികടത്ത് തടയും; ഇന്ത്യ - ഒമാന്‍ ധാരണ

കടല്‍മാര്‍ഗമുള്ള ലഹരിമരുന്ന് കടത്തല്‍ തടയാന്‍ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ന്യൂഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.

ഒമാന്‍-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ പങ്കെടുക്കാനാണ് ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ന്യൂഡല്‍ഹിയില്‍ എത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സുല്‍ത്താന്‍ സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഒമാനില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

സംയുക്ത സൈനിക അഭ്യാസങ്ങള്‍, വ്യവസായ സഹകരണം, നിലവിലെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനും പരസ്പര താല്‍പ്പര്യമുള്ള മേഖലകളെ കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതിയോഗം ഒമാനില്‍ വെച്ച് നടത്താനും തീരുമാനമായി.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ