കടല്‍ മാര്‍ഗമുള്ള ലഹരികടത്ത് തടയും; ഇന്ത്യ - ഒമാന്‍ ധാരണ

കടല്‍മാര്‍ഗമുള്ള ലഹരിമരുന്ന് കടത്തല്‍ തടയാന്‍ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ന്യൂഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.

ഒമാന്‍-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ പങ്കെടുക്കാനാണ് ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ന്യൂഡല്‍ഹിയില്‍ എത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സുല്‍ത്താന്‍ സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഒമാനില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

സംയുക്ത സൈനിക അഭ്യാസങ്ങള്‍, വ്യവസായ സഹകരണം, നിലവിലെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനും പരസ്പര താല്‍പ്പര്യമുള്ള മേഖലകളെ കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതിയോഗം ഒമാനില്‍ വെച്ച് നടത്താനും തീരുമാനമായി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ