ബഹ്‌റിനില്‍ ബസ് യാത്രക്ക് 'ഗോ കാര്‍ഡ്' നിര്‍ബന്ധമാക്കി

ബഹ്‌റിനില്‍ ജൂണ്‍ ഒന്നുമുതല്‍ ബസ് യാത്രക്ക് “ഗോ കാര്‍ഡ്” നിര്‍ബന്ധമാക്കി. പണമായി ഇനി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ല. 500 ഫില്‍സാണ് ഗോ കാര്‍ഡിന്റെ വില. മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്‌റ്റേഷനുകളില്‍ നിന്ന് കാര്‍ഡ് വാങ്ങാം. ഇവിടെയുള്ള ടിക്കറ്റ് മെഷീനുകളില്‍ നിന്നും കാര്‍ഡ് ലഭ്യമാണ്.

മൊബൈല്‍ ഫോണില്‍ ടോപ് അപ് ചെയ്യുന്നതു പോലെ ഈ കാര്‍ഡും റീചാര്‍ജ് ചെയ്യാം. 500 ഫില്‍സ് കൊടുത്ത് കാര്‍ഡ് വാങ്ങുമ്പോള്‍ ബാലന്‍സ് പൂജ്യം ആയിരിക്കും. ഇതില്‍ ആവശ്യമായ തുക റീചാര്‍ജ് ചെയ്യണം. വിമാനത്താവളം, യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റിന്‍ (അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം), ബഹ്‌റിനില്‍ എല്ലായിടത്തുമുള്ള സെയില്‍സ് ടീം, ഡ്രൈവര്‍ എന്നിവരില്‍ നിന്നും കാര്‍ഡ് വാങ്ങാം.

ഡ്രൈവര്‍, സെയില്‍സ് ടീം എന്നിവരില്‍ നിന്ന് കാര്‍ഡ് വാങ്ങുമ്പോള്‍ ഒരു ദിനാറാണ് വില. ഇതില്‍ 500 ഫില്‍സ് ബാലന്‍സ് ഉണ്ടാകും. 50 ദിനാറിന് വരെ ടോപ് അപ് ചെയ്യാവുന്നതാണ്. 10 വര്‍ഷമാണ് ഗോ കാര്‍ഡിന്റെ കാലാവധി. ബാലന്‍സ് തുകയ്ക്ക് കാലാവധി പരിധിയില്ല.

ഒറ്റത്തവണ യാത്രക്ക് ഗോ കാര്‍ഡ് വഴി 250 ഫില്‍സ് ആണ് നിരക്ക്. കാഷ് ആയി നല്‍കുകയാണെങ്കില്‍ ഇത് 300 ഫില്‍സ് ആയിരുന്നു. 600 ഫില്‍സ് കൊടുത്താല്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി