പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ നാക്ക് കടിച്ചെടുത്തു, യുവതിയ്ക്ക് തടവ് ശിക്ഷ; ലൈംഗിക അക്രമം നടത്തിയവന് ചെറിയ ശിക്ഷ; നിയമപോരാട്ടത്തിന് ഒടുവില്‍ 61 വര്‍ഷത്തിന് ശേഷം സ്ത്രീയെ കുറ്റവിമുക്തയാക്കി

ദക്ഷിണ കൊറിയയിലെ സിയോളില്‍ അനിതരസാധാരണമായൊരു നീതി നടപ്പായത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 61 വര്‍ഷത്തിന് ശേഷം നീണ്ട പോരാട്ടത്തിലൂടെ തനിക്ക് നേരിടേണ്ടി വന്ന ഒരു അനീതി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയും നീതി നേടിയെടുത്തിരിക്കുകയും ചെയ്തിരിക്കുകയാണ് ചോയ് മാല്‍-ജ എന്ന സ്ത്രീ ദക്ഷിണ കൊറിയന്‍ വനിത. ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാനായി അക്രമിയുടെ നാവ് കടിച്ചുമുറിച്ചതിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് നീണ്ട നാളത്തെ പോരാട്ടത്തിന് ഒടുവില്‍ കുറ്റവിമുക്തയാക്കാന്‍ കോടതിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ചോയ് മാല്‍-ജയ്ക്ക് 18 വയസ്സുള്ളപ്പോള്‍ ഗുരുതരമായ ശാരീരിക ഉപദ്രവത്തിന്റെ പേരിലാണ് അവര്‍ക്ക് 10 മാസം തടവ് ശിക്ഷ വിധിച്ചത്. തനിക്കെതിരെയുള്ള ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ഉപദ്രവിച്ച പുരുഷന്റെ നാവ് കടിച്ചതിനാണ് ആ 18 വയസുകാരിക്ക് കോടതി 10 മാസം തടവ് ശിക്ഷ വിധിച്ചത്. 21 വയസ്സുള്ള അവളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമിക്ക് വെറും ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് അന്ന് കോടതി നല്‍കിയത്. 21 വയസ്സുള്ള അക്രമിയുടെ നാവിന്റെ 1.5 സെന്റീമീറ്റര്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി കടിച്ചു മുറിച്ചു. നാവ് മുറിഞ്ഞ അക്രമി പരാതിപ്പെട്ടതോടെയാണ് ചോയിയെ കോടതി പത്ത് മാസം ശിക്ഷിച്ചത്.

ചോയ് ദക്ഷിണകൊറിയയിലെ തെക്കന്‍ പട്ടണമായ ഗിംഹെയില്‍ വെച്ചാണ് ശാരീരിക ഉപദ്രവത്തിന് ഇരയായത്. അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിക്ക് ആറ് മാസത്തെ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഈ അനീതിക്കെതിരെ പോരാടാനാണ് ചോയ് തീരുമാനിച്ചത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ദക്ഷിണ കൊറിയന്‍ സ്ത്രീയുടെ ശിക്ഷ കോടതി വീണ്ടും പരിഗണിച്ചതിനെത്തുടര്‍ന്ന് അവളെ കുറ്റവിമുക്തയാക്കി. തന്റെ പേരിലെ കുറ്റം നീക്കം ചെയ്ത് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളോളം നീണ്ടുനിന്ന ചോയുടെ പോരാട്ടം ഒടുവില്‍ ജൂലൈയില്‍ തെക്കന്‍ നഗരമായ ബുസാനില്‍ ഒരു പുനഃവിചാരണയ്ക്ക് വഴിയൊരുക്കി. ആദ്യ വാദം കേള്‍ക്കലില്‍ തന്നെ പ്രോസിക്യൂട്ടര്‍മാര്‍ അവരോട് ക്ഷമാപണം നടത്തി. അസാധാരണമായ ഒരു നീക്കത്തിലൂടെ ശിക്ഷ റദ്ദാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടു.

‘ഈ കേസ് ഉത്തരം ലഭിക്കാതെ വിടാന്‍ എനിക്ക് കഴിയില്ലെന്നാണ് ചോയ് മാല്‍-ജ വിചാരണ വേളയില്‍ പറഞ്ഞത്. തന്റെ അതേ വിധി പങ്കിടുന്ന മറ്റ് ഇരകള്‍ക്ക് വേണ്ടി നിലകൊള്ളാനും മാറ്റത്തിനും വേണ്ടി താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കുറ്റവിമുക്തയാക്കപ്പെട്ടതിന് ശേഷം ചോയ് പറഞ്ഞത്. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് ഇരയായ തനിക്ക് ലഭിച്ച ശിക്ഷയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എനിക്ക് നീതി ലഭിക്കാതെ ഈ കേസ് വിടാന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ അതേ വിധിയുള്ള മറ്റ് ഇരകള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു ഇരയില്‍നിന്ന് എന്നെ ഒരു കുറ്റക്കാരിയാക്കി മാറ്റാന്‍ അധികാരികള്‍ക്ക് സാധിച്ചു. എന്റെ ചുറ്റുമുള്ളവര്‍ എന്റെ ഈ ശ്രമം പാഴായിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പക്ഷേ എനിക്ക് ഈ കേസ് വിടാന്‍ കഴിഞ്ഞില്ല. അധികാരം ദുരുപയോഗം ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ലഭിച്ച ശിക്ഷ. എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി”

ലൈംഗിക അതിക്രമങ്ങള്‍ക്കിടെ സ്വയം പ്രതിരോധം അംഗീകരിക്കുന്നതില്‍ കോടതി പരാജയപ്പെട്ടതിന്റെ ഉദാഹരണമായി ദക്ഷിണ കൊറിയയിലെ നിയമ പാഠപുസ്തകങ്ങളിലും ഈ കേസ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഒരു കൗമാരക്കാരിയുട വിധി മാറ്റിമറിച്ചതാണ് ആ സംഭവം. ഒരു ഇരയില്‍ നിന്ന് ഒരു കുറ്റാരോപിതയാക്കി ലൈംഗികാതിക്രമം പ്രതിരോധിച്ചവളെ നിയമസംവിധാനം മാറ്റിയത് ഇന്ന് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി