അമേരിക്കയിൽ മാധ്യമങ്ങൾക്ക് കടിഞ്ഞാണിട്ട് വൈറ്റ് ഹൗസ്; മാധ്യമ അടിയന്തരാവസ്ഥയെന്ന് നിരീക്ഷകർ

അമേരിക്കൻ ചരിത്രത്തിൽ നിർണായകവും വിവാദപരവുമായ ഒരു തീരുമാനത്തിന് തിരികൊളുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പതിവായി റിപ്പോർട്ട് ചെയ്യാനും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താനും ഏതൊക്കെ വാർത്താ മാധ്യമങ്ങൾക്ക് അനുവാദം നൽകുമെന്ന് ഇനി തങ്ങളുടെ ഉദ്യോഗസ്ഥർ നിർണയിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രസിഡന്റിനെ പിന്തുടരാനും, അദ്ദേഹത്തെ റിപ്പോർട്ട് ചെയ്യാനും, ചോദ്യങ്ങൾ ചോദിക്കാനും, അമേരിക്കൻ ജനതയ്ക്കുവേണ്ടി അദ്ദേഹത്തോട് ഉത്തരവാദിത്തം കാണിക്കാനും സ്വതന്ത്ര വാർത്താ ഏജൻസികളെ അനുവദിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പ്രദായത്തിൽ നിന്നുള്ള ഒരു മാറ്റമാണ് ഈ പ്രഖ്യാപനം.

പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളെയും രീതികളെയും മാറ്റിമറിക്കുമെന്നും സ്ട്രീമിംഗ് സേവനങ്ങൾ ഉൾപ്പെടുത്തുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തീരുമാനത്തെ വിശദീകരിച്ച് പറഞ്ഞതായി എപി റിപ്പോർട്ട് ചെയ്തു.”എയർഫോഴ്‌സ് വൺ, ഓവൽ ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ ആർക്കാണ് വിശേഷാധികാരമുള്ളതെന്നും ആർക്കാണ് പരിമിതവുമായ പ്രവേശനം ലഭിക്കുക എന്നും ഈ ഭരണകൂടത്തിൽ വൈറ്റ് ഹൗസ് പ്രസ് ടീം തീരുമാനിക്കും.” ലീവിറ്റ് പറഞ്ഞു. “ഡിസി ആസ്ഥാനമായുള്ള ഒരു കൂട്ടം പത്രപ്രവർത്തകർക്ക് ഇനി വൈറ്റ് ഹൗസിൽ മാധ്യമ പ്രവേശനത്തിന്റെ കുത്തക ഉണ്ടായിരിക്കരുത്.” മറ്റൊരു ഘട്ടത്തിൽ അവർ കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസ് പ്രസ് പൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സ്വതന്ത്ര മാധ്യമങ്ങളുടെ അടിത്തറയ്ക്ക് ഭീഷണിയാണെന്നും ഭരണകൂടത്തിന് വൈറ്റ് ഹൗസിൽ നിന്നുള്ള റിപ്പോർട്ടർമാരെ കൂടുതൽ എളുപ്പത്തിൽ തടയാൻ കഴിയുമെന്നും പത്രപ്രവർത്തകരും മാധ്യമ വിമർശകരും മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകളായി, വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷനാണ് പ്രസ് പൂളിനെ ഏകോപിപ്പിച്ചിരുന്നത്. നൂറുകണക്കിന് പ്രിന്റ്, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ പത്രപ്രവർത്തകർ അടങ്ങുന്ന ഈ സംഘടന പ്രസിഡന്റിനെ കൃത്യമായി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ പ്രവർത്തിക്കുന്നു. അതുവഴി പത്രപ്രവർത്തകർക്ക് വാഷിംഗ്ടണിൽ എന്താണ് സംഭവിക്കുന്നതെന്ന് അമേരിക്കൻ ജനതയെ കൃത്യമായി അറിയിക്കാൻ കഴിയും. പ്രസിഡന്റിനെ പതിവായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഒരു കൂട്ടമായി WHCA പ്രവർത്തിക്കുന്നു.

വൈറ്റ് ഹൗസിന്റെ ഈ തീരുമാനം മാധ്യമ അടിയന്തരാവസ്ഥയെന്ന് നിരീക്ഷകരും മാധ്യമങ്ങളും ചൂണ്ടികാണിക്കുന്നു.  “ഈ നീക്കം അമേരിക്കയിലെ സ്വതന്ത്ര മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ കീറിമുറിക്കുന്നു. പ്രസിഡന്റിനെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ സർക്കാർ തിരഞ്ഞെടുക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഒരു സ്വതന്ത്ര രാജ്യത്ത്, നേതാക്കൾക്ക് സ്വന്തം മാധ്യമങ്ങളെ തിരഞ്ഞെടുക്കാൻ കഴിയരുത്.” ഡാനിയൽസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പതിറ്റാണ്ടുകളായി റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, നിർമ്മാതാക്കൾ, പ്രസിഡന്റിനെ റിപ്പോർട്ട് ചെയ്യുന്ന മറ്റുള്ളവർ എന്നിവരെ ക്രമീകരിച്ച സംഘടനയ്ക്ക് വൈറ്റ് ഹൗസ് പ്രഖ്യാപനത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് ഡാനിയൽസ് കൂട്ടിച്ചേർത്തു. “വൈറ്റ് ഹൗസ് പ്രസ് പൂൾ നിലനിൽക്കുന്നത് പ്രസിഡന്റ് സ്ഥാനത്തിനല്ല, പൊതുജനങ്ങളെ സേവിക്കാനാണ്.” റിപ്പോർട്ടേഴ്‌സ് കമ്മിറ്റി ഫോർ ഫ്രീഡം ഓഫ് ദി പ്രസ്സിന്റെ പ്രസിഡന്റ് ബ്രൂസ് ഡി. ബ്രൗൺ പറഞ്ഞു.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി