വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

പരസ്പര തീരുവകളുടെ പരമ്പരയുടെ പുതിയ അധ്യായത്തിൽ യുഎസുമായുള്ള കാനഡയുടെ ബന്ധത്തിന്റെ യുഗം “അവസാനിച്ചു” എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ട്രംപ് ബന്ധങ്ങളെ ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും “പിന്നോട്ടുപോകില്ല” എന്നും മാർക്ക് കാർണി കനേഡിയൻമാർക്ക് മുന്നറിയിപ്പ് നൽകി. “നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ ആഴത്തിലുള്ള സംയോജനത്തെയും കർശനമായ സുരക്ഷ, സൈനിക സഹകരണത്തെയും അടിസ്ഥാനമാക്കി അമേരിക്കയുമായി ഉണ്ടായിരുന്ന പഴയ ബന്ധം അവസാനിച്ചു.” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപിന്റെ കാർ താരിഫുകൾ “ന്യായീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും പറഞ്ഞു.

അടുത്തയാഴ്ച പ്രതീക്ഷിക്കുന്ന പ്രതികാര നടപടികളോടെ ഏകോപിതമായ പ്രതികരണം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രവിശ്യാ പ്രധാനമന്ത്രിമാരുമായും ബിസിനസ്സ് നേതാക്കളുമായും സംസാരിക്കുമെന്ന് കാർണി പറഞ്ഞു. “ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക എന്നതാണ്, സംരക്ഷിക്കുക എന്നതാണ്, കെട്ടിപ്പടുക്കുക എന്നതാണ്.” കാർണി പറഞ്ഞു. “യുഎസിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ ഞങ്ങൾ യുഎസ് താരിഫുകളെ നേരിടും.” കാർണി കൂട്ടിച്ചേർത്തു.

ഏപ്രിൽ 3 മുതൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.ഈയൊരു നീക്കം ഉൽപ്പാദനം കുറയ്ക്കാനും വില വർദ്ധിപ്പിക്കാനും ആഗോള വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കഴിഞ്ഞ വർഷം യുഎസ് ഏകദേശം 475 ബില്യൺ ഡോളർ (£367 ബില്യൺ) വിലമതിക്കുന്ന കാറുകളാണ് ഇറക്കുമതി ചെയ്തത്. പ്രധാനമായും മെക്സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ , കാനഡ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് യുഎസ് കാർ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ കാർ നിർമ്മാതാക്കൾ മാത്രം 750,000-ത്തിലധികം വാഹനങ്ങൾ അമേരിക്കൻ ഡ്രൈവർമാർക്ക് വിറ്റിട്ടുണ്ട്.

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് താരിഫ് ഒരു നല്ല ആശയമല്ലെന്ന് പറഞ്ഞു. അവ “മൂല്യ ശൃംഖലകളെ തകർക്കുകയും പണപ്പെരുപ്പ പ്രഭാവം സൃഷ്ടിക്കുകയും തൊഴിലവസരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് യുഎസ് അല്ലെങ്കിൽ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകൾക്ക് നല്ലതല്ല.” അദ്ദേഹം പറഞ്ഞു. ട്രംപിനെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതിനായി യൂറോപ്യൻ കമ്മീഷനുമായി ചേർന്ന് പാരീസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അഭിവൃദ്ധിയുടെ അടിത്തറയായി സ്വതന്ത്ര വ്യാപാരത്തെ കമ്മീഷൻ പ്രതിരോധിക്കുമെന്ന് ബെർലിനിലെ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി