വിമാനത്തിന്റെ മുന്‍വീലില്‍ പിടിച്ചിരുന്ന് യാത്ര ചെയ്തത് ദക്ഷിണാഫ്രിക്ക നിന്ന് നെതര്‍ലാന്‍ഡ്‌സ് വരെ; അതിജീവിതത്തിനായി 22-കാരന്‍റെ സാഹസം

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം, കെനിയയിലെ നെയ്‌റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഈ 11 മണിക്കൂര്‍ സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു. വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച് മിലിറ്ററി പൊലീസാണ് അറിയിച്ചത്.

ഇത്ര സാഹസമായി യാത്ര ചെയ്ത യുവാവിനെ ചക്രത്തിനിടിയില്‍ നിന്നും കണ്ടെത്തുമ്പോള്‍ അയാള്‍ ബോധവാനും, സംസാരിക്കാനും സാധിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഇത്രയധികം ഉയരത്തില്‍ പറക്കുമ്പോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മര്‍ദ്ദ വ്യത്യാസവും ഒരാള്‍ അതിജീവിക്കുക എന്നത് ഒരു സ്വപ്നത്തിനു തുല്യമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.

ഷിഫോള്‍ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം ഈ വിമാനം മണിക്കൂറില്‍ 550 മൈല്‍ വേഗതയില്‍ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്. 35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പില്‍ ഉള്ളതിനേക്കാള്‍ 25 ശതമാനത്തോളം ഓക്‌സിജന്‍ കുറവുമായിരിക്കും.

ഹൈപോക്‌സിയ, ഫ്രോസ്റ്റ്‌ബൈറ്റ്, ഹൈപോതെര്‍മിയ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാവുന്ന സാഹചര്യമാണിത്. മാത്രമല്ല, ഇത്തരത്തില്‍ വിമാനങ്ങളിലെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങള്‍ അകത്തേക്ക് വലിയുമ്പോള്‍ ചതഞ്ഞരയുവാനോ അല്ലെങ്കില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവ തുറക്കുന്നതുമൂലം ഉയരത്തില്‍ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം ഈ 22 കാരന്‍ അതിജീവിച്ചും എന്നതാണ് അത്ഭുതം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ