കാനഡ പ്രധാനമന്ത്രിയായി മാർക്ക് കാർണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാന വെല്ലുവിളി ട്രംപിനെ നേരിടൽ

മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണി വെള്ളിയാഴ്ച കാനഡയുടെ പ്രധാനമന്ത്രിയായി ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്യും. മാർക്ക് കാർണിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കേണ്ടത് ഡൊണാൾഡ് ട്രംപ് എന്ന വെല്ലുവിളിയെ നേരിട്ടു കൊണ്ടാണ്. വ്യാപാരത്തെ ആശ്രയിക്കുന്ന കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ സാധ്യതയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവകളെ ചെറുക്കാൻ കാർണിക്ക് ഒരേസമയം ഡിപ്ലോമാറ്റിക്കും അതേസമയം ധീരവുമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കാനഡയുടെ രാഷ്ട്രത്തലവനായ ചാൾസ് രാജാവിന്റെ സ്വകാര്യ പ്രതിനിധി ഗവർണർ ജനറൽ മേരി സൈമണിന്റെ സാന്നിധ്യത്തിൽ, കാനേഡിയൻ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കാർണി സത്യപ്രതിജ്ഞ ചെയ്യും.

ഗൗരവമേറിയ രാഷ്ട്രീയ പരിചയമില്ലാത്ത ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയാകുന്ന 59-കാരന്റെ ഒരു സുപ്രധാന ഉയർച്ചയാണ് ഈ നിമിഷം ആസ്വദിക്കുന്നത്. ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവാകാനുള്ള ഞായറാഴ്ച നടന്ന മത്സരത്തിൽ കാർണി തന്റെ എതിരാളികളെ പരാജയപ്പെടുത്തി, ഒമ്പത് വർഷത്തിലേറെ അധികാരത്തിൽ ചെലവഴിച്ച ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി അദ്ദേഹം സ്ഥാനമേൽക്കും. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ മേധാവിയായിരുന്ന കാർണി, പ്രതിസന്ധികളെ നേരിടുന്നതിൽ മുൻപരിചയമുള്ള ഒരു പുറംനാട്ടുകാരൻ എന്ന നിലയിൽ തന്റെ നിലപാട് വിജയകരമായി വാദിച്ചു. കാനഡയെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് ആവർത്തിച്ച് സംസാരിച്ച കാർണി ട്രംപിനെ നേരിടാൻ ഏറ്റവും നല്ല വ്യക്തി താനാണെന്ന് ഉറപ്പിച്ചു പറഞ്ഞു.

“കനേഡിയൻ പരമാധികാരത്തോട് ബഹുമാനം ഉണ്ടാകുമ്പോൾ” ട്രംപിനെ കാണാൻ തയ്യാറാണെന്ന് ബുധനാഴ്ച കാർണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാനഡയോട് അമേരിക്ക ആദരവ് കാണിക്കുന്നത് വരെ യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് ലിബറൽ പാർട്ടി വൃത്തങ്ങൾ പറയുന്നതിനാൽ, അധികകാലം അധികാരത്തിൽ തുടരാൻ സാധ്യതയില്ലാത്ത ഒരു മന്ത്രിസഭയെ കാർണി നാമനിർദ്ദേശം ചെയ്യാനിരിക്കുകയാണ്. അദ്ദേഹം തീരുമാനം മാറ്റിയാൽ, മാർച്ച് അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ന്യൂനപക്ഷ ലിബറൽ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന് പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ, കാർണിക്ക് രാഷ്ട്രീയമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ വളരെ പരിമിതികളുണ്ടാകും. കാരണം കൺവെൻഷൻ അനുസരിച്ച് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിന് പ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ