തടവുകാർക്കായി ജയിലിൽ 'സെക്സ് റൂം' തുറന്ന് ഇറ്റലി; തീരുമാനം കോടതി വിധിയെ തുടർന്ന്, ജയില്‍ ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാതെ സ്വകാര്യ സന്ദര്‍ശനം അനുവദിക്കണം

ജയിലിൽ തടവുകാർക്കായി ‘സെക്സ് റൂം’ തുറന്ന് ഇറ്റലി. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്.

അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തൻ്റെ പങ്കാളിയുമായി സമയം ചെലവിടാൻ അനുമതി നൽകിയാണ് വെള്ളിയാഴ്‌ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്. തങ്ങളെ സന്ദർശിക്കാനെത്തുന്ന പങ്കാളികളുമായി അടുത്തിടപഴകുന്നതിന് തടവിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കിൽ അനുവദിക്കാവുന്നതാണെന്നുമുള്ള കോൺസ്റ്റിട്യൂഷണൽ കോർട്ടിന്റെ വിധിയെ തുടർന്നാണ് ചില തടവുപുള്ളികൾക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദർശനത്തിന് അനുമതി ലഭിച്ചത്.

എല്ലാം കോടതി നിർദേശപ്രകാരം നടന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാൽ കൂടുതൽ വിവരം പങ്കുവെക്കാൻ നിർവാഹമില്ലെന്നും അമ്പ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്സ് ഓംബുഡ്സ്മ‌ാൻ ജ്യൂസെപ്പേ കഫോറിയോ വാർത്താമാധ്യമമായ എഎൻഎസ്എയോട് പ്രതികരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് പങ്കാളികളുമായി കൂടിക്കാഴ്‌ചയ്ക്കുള്ള അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതപങ്കാളികളുമായോ ദീർഘകാലത്തെ പങ്കാളികളുമായോ ഉള്ള ‘സ്വകാര്യ കൂടിക്കാഴ്ച’യ്ക്ക് ജയിലിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്ന് 2024 ലാണ് കോടതി വിധി പ്രസ്‌താവിച്ചത്. ജയിലിലെ സുരക്ഷാജീവനക്കാരുടെ നിരീക്ഷണമില്ലാതെയുള്ള കൂടിക്കാഴ്‌ച അനുവദിക്കണമെന്നായിരുന്നു വിധി. യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനോടകം ഇക്കാര്യം അനുവദിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസ്, ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്‌, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ തടവുകാർക്ക് പങ്കാളികളുമായുള്ള സ്വകാര്യ കൂടിക്കാഴ്‌ചയ്ക്ക് അനുമതിയുണ്ട്.

കിടക്കയും ടോയ്‌ലെറ്റുമുള്ള ഒരു മുറിയിൽ രണ്ട് മണിക്കൂർ നേരം തങ്ങളുടെ പങ്കാളിയുമായി ഒരുമിച്ചു കഴിയാനുള്ള സൗകര്യം തടവുകാർക്ക് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ നിയമമന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ആവശ്യമെങ്കിൽ സുരക്ഷാജീവനക്കാർക്ക് മുറിക്കുള്ളിൽ പ്രവേശിക്കുന്നതിനായി മുറിയുടെ വാതിൽ പൂട്ടരുതെന്ന പ്രത്യേക നിർദേശവും ഇവയിൽ ഉൾപ്പെടുന്നു. യൂറോപ്പിൽ തടവുകാരുടെ നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കൂടാതെ ജയിലുകളിലെ ആത്മഹത്യാനിരക്കും ഇറ്റലിയിൽ ഈയിടെ വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 62,000ലധികം തടവുകാർ ഇറ്റലിയിലുണ്ട്. രാജ്യത്തെ ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിൻ്റെ 21 ശതമാനം അധികമാണ് തടവുകാരുടെ എണ്ണം. ജയിലുകളില്‍ തടവുകാര്‍ക്കായി ‘സെക്‌സ് റൂം’ തുറന്ന് ഇറ്റലി. തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന പ്രത്യേക മുറി വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനക്ഷമമായത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ