ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പൊരുതുന്ന സഖ്യശക്തികളുടെ ആയുധങ്ങള്‍ ഹമാസിനുനേരെ തിരിക്കണം; നിര്‍ദേശവുമായി ഇമ്മാനുവല്‍ മാക്രോണ്‍

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പൊരുതുന്ന പടിഞ്ഞാറന്‍ സഖ്യശക്തികള്‍ അവരുടെ ആയുധങ്ങള്‍ ഹമാസിനുനേരെ തിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ വിവിധരാജ്യങ്ങള്‍ ഒരുമിച്ചുപോരാടിയതുപോലെ ഹമാസിനെ നേരിടണം. ഇസ്രയേലിനു പിന്തുണയുമായി ജറുസലേമിലെത്തിയ മക്രോണ്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ്-ഇസ്രയേല്‍ യുദ്ധം ഒടുങ്ങിയശേഷം പലസ്തീന്‍ സമാധാനപ്രക്രിയ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കും മക്രോണ്‍ സന്ദര്‍ശിക്കും.

ഇസ്രായേല്‍ ബന്ദികളുടെ മോചനത്തിനും മാക്രോണ്‍ ഇടപെടുമെന്നാണ് സൂചന. ഇസ്രായേല്‍ ?പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്, മുതിര്‍ന്ന നേതാക്കളായ ബെന്നി ഗാന്റ്‌സ്, യായിര്‍ ലാപിഡ് എന്നിവരുമായും മാക്രോണ്‍ കൂടിക്കാഴ്ച നടത്തും.

നേരത്തേ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഇ?സ്രായേല്‍ സന്ദര്‍ശിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം