ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ; ഔദ്യോഗീക റിപ്പോർട്ട് നൽകാതെ ഇറാൻ

വരാൻ പോകുന്ന അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ അത്തരമൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന ട്രംപിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പും ഇറാന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. എന്നാല്‍ ട്രംപ് അവകാശപ്പെട്ടത് പോലെ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തെ മുന്‍നിര്‍ത്തി മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്നും പിന്മാറിയതാണെന്നാണ് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തെഹ്‌റാനിലേക്കുള്ള അടുത്ത ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.

Latest Stories

അഞ്ച് ദിവസമല്ല, അഞ്ച് നൂറ്റാണ്ട് കഴിഞ്ഞാലും ഇറാനെ തൊടാൻ അമേരിക്കയ്ക്ക് സാധിക്കില്ല; ട്രംപിനെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ

IPL 2026: ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി നിർത്തി സൂര്യകുമാർ യാദവിനെ മുംബൈ നായകനാക്കണം: കെ ശ്രീകാന്ത്

അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാനെ അക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ്

'ഇത്തവണ ഞങ്ങൾ തന്നെ കപ്പ് തൂക്കും'; മുംബൈ ഇന്ത്യൻസ് നായകന്റെ വാക്കുകൾ വൈറൽ

വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവ്; അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത് : വി. ശിവന്‍കുട്ടി

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി