ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി; നയിം ഖാസിമിന്റെ താത്കാലിക നിയമനം മാത്രം; ഉടന്‍ പടമാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം. ഹിസ്ബുള്ളയുടെ തലവനായ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ യുദ്ധം തുടരുമെന്നും തന്റെ മുന്‍ഗാമിയായ ഹസന്‍ നസ്റള്ളയുടെ അജണ്ട പിന്തുടരാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നയം ഖാസിം പറഞ്ഞു.

ഇസ്രയേല്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ പ്രതിരോധ ആക്രമണത്തിലൂടെ ചെറുത്തുനില്‍ക്കുന്നതാണ് നല്ലത്. ഞങ്ങള്‍ തയ്യാറാണ്. അത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഞങ്ങള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ളയുടെ പുതിയ നേതാവിന്റെ ഫോട്ടോയ്ക്കൊപ്പം ‘താത്കാലിക നിയമനം. അധികനാളായില്ല’ എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെങ്കില്‍, ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരിക്കാമെന്നും ഗാലന്റ് പരിഹസിച്ചു.

ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ സാധ്യത ഇസ്രേലി മന്ത്രിസഭ ചര്‍ച്ചചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖാസെമിന്റെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിര്‍ത്തല്‍ നിര്‍ദേശം പരിഗണിച്ചതായി ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ള ഇസ്രേലി അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ പിന്മാറണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. തുടര്‍ന്ന് അതിര്‍ത്തിയില്‍ ലബനീസ് സേനയെ വിന്യസിക്കണം.

ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിര്‍ത്തല്‍ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിനു മുന്പായി വെടിനിര്‍ത്തല്‍ ഉണ്ടാകാമെന്നു യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി ആമോസ് ഹോഷ്‌സ്റ്റെയിന്‍ സൂചിപ്പിച്ചതായി മിക്കാത്തി അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ