ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയില്‍ കണ്ടെത്തി; അഴുകിയ നിലയില്‍ കണ്ടെത്തിയത് ഇഷാഖ് അലി ഖാന്‍ പന്നയുടെ മൃതദേഹം

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് പിന്നാലെ കാണാതായ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാന്‍ പന്നയുടെ മൃതദേഹം മേഘാലയയില്‍ നിന്ന് കണ്ടെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ജയന്തിയ ഹില്‍സിലെ പ്ലാന്റേഷനിലാണ് ഇഷാഖ് അലി ഖാന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 26ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ പ്ലാന്റേഷന്‍. മൃതദേഹത്തിലെ പാസ്‌പോര്‍ട്ടില്‍ നിന്നാണ് ഇഷാഖ് അലി ഖാനെ തിരിച്ചറിഞ്ഞത്. മൃതദേഹം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബംഗ്ലാദേശ് ഛത്ര ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഷാഖ് അലി ഖാന്‍ പന്ന പിരോജ്പുര്‍ ജില്ലയില്‍ നിന്നുള്ള അവാമി ലീഗ് നേതാവായിരുന്നു. ആഭ്യന്തര കലാപത്തിന് പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ച ഇഷാഖ് അലി ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Latest Stories

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുന്നു; ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി