ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാൻ ശ്രമം

ഓസ്ട്രേലിയയിലെ മെൽബണിൽ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാൻ ശ്രമം. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ സാന്നിധ്യത്തിൽ നവംബർ 12നാണ് ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പ്രതിമ അനാച്ഛാദനം ചെയ്തത്. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികൾ എത്തിയപ്പോൾ പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാൻ ശ്രമിച്ച നിലയിലായിരുന്നു.

സംഭവത്തിൽ വിക്ടോറിയ പൊലീസ് കേസെടുത്തു. പവർ ടൂൾ ഉപയോഗിച്ച് പ്രതിമയുടെ തല അറുത്ത് മാറ്റാൻ ശ്രമം നടന്നതായാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഓസ്‌ട്രേലിയയിൽ ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി മോറിസൺ പറഞ്ഞു. ലോകത്തിലെ ഏറ്റവും വിജയകരമായ മൾട്ടി കൾച്ചറൽ, ഇമിഗ്രേഷൻ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇവിടെ സാംസ്‌കാരിക സ്മാരകങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഇത്തരത്തിലുള്ള അനാദരവുകൾ കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ഈ പ്രവൃത്തി ചെയ്തവർ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിലെ കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മൾട്ടി കൾച്ചറൽ അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രിയും എം.പിയുമായ ജാസൺ വുഡും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാവ് സൂര്യ സോണിയും സംഭവത്തെ അപലപിച്ചു. പ്രതിമ അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ അത് നശിപ്പിക്കപ്പെടുന്നത് വേദനിപ്പിക്കുന്നു എന്നും ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രെസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയും ഒപ്പം ഇന്ത്യയുടെ ചരിത്രവും രാജ്യത്തുടനീളമുള്ള സംസ്‌കാരത്തിന്റെ സമൃദ്ധിയും ഉയർത്തിക്കാട്ടുക എന്നതായിരുന്നു പ്രതിമയുടെ ലക്ഷ്യം. ഈ വർഷമാദ്യം കാലിഫോർണിയയിലെ ഡേവിസിലും ഗാന്ധി പ്രതിമ തലവെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ