രണ്ട് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം ലെബനനിൽ പുതിയ സർക്കാർ രൂപീകരിച്ചു

ലെബനൻ പുതിയ സർക്കാർ രൂപീകരിച്ചതായി പ്രസിഡന്റ് ഓഫീസ് ശനിയാഴ്ച പ്രഖ്യാപിച്ചു. പുതുതായി നിയമിതനായ പ്രസിഡന്റ് ജോസഫ് ഔൺ, “24 മന്ത്രിമാരുടെ ഒരു സർക്കാർ രൂപീകരിക്കുന്നതിനുള്ള” ഒരു ഉത്തരവിൽ ഒപ്പുവച്ചു എന്ന് പ്രസിഡന്റ് ഓഫീസ് എക്‌സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.

മറ്റ് രണ്ട് ഉത്തരവുകളിൽ, പ്രസിഡന്റ് “പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ സർക്കാരിന്റെ രാജി സ്വീകരിച്ചു”, “സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നവാഫ് സലാമിനെ” ഔദ്യോഗികമായി നിയമിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഉപേക്ഷിച്ച നവാഫ് സലാം , 24 അംഗ മന്ത്രിസഭ “പരിഷ്കാരത്തിന്റെയും രക്ഷയുടെയും സർക്കാർ” ആയിരിക്കുമെന്ന് പറഞ്ഞു.

ഇസ്രയേലുമായുള്ള അതിർത്തിയിൽ സ്ഥിരത കൈവരിക്കുന്നതിനായി സാമ്പത്തിക പരിഷ്കരണം, പുനർനിർമ്മാണം, ഐക്യരാഷ്ട്രസഭയുടെ പ്രമേയം നടപ്പിലാക്കൽ എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ