'വഖഫ് ബിൽ തട്ടിക്കൂട്ടിയത്, ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു'; സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബിൽ തട്ടിക്കൂട്ടിയതാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ തള്ളിയത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാലങ്ങളായി ഇവിടെ സമഗ്രവും സമ്പൂർണവുമായ ഒരു വഖഫ് ബിൽ നിലനിൽക്കുന്നുണ്ട്. 2013 ൽ തന്നെ പാസായതാണ്. ഇപ്പോൾ അതിനെ മറികടക്കുന്നതിന് വേണ്ടി ചില ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടി കാണിച്ചു.

ബില്ല് ജെപിസിക്ക് വിട്ട് കൊടുത്തു. എന്നാൽ അവിടെയും പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വീകരിച്ചില്ല. എന്നാൽ ബില്ലിനെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി എതിർത്തുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടി കാണിച്ചു. അതേസമയം മുനമ്പം വിഷയത്തിൽ ലീഗിന്റെ നിലപാട് നേരത്തെ അറിയിച്ചതാണെന്നും ആ നിലപാടി മാറ്റമില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ