വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയില്‍ ആവേശം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി, 'ജയ്‌ഹോ' മോഡല്‍ യാത്രകള്‍ക്ക് നിര്‍ദ്ദേശം വന്നേക്കും

പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന “ജയ്‌ഹോ” മോഡല്‍ പദയാത്രകള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നിര്‍ദേശം വന്നേക്കും. ഇതിന് മുന്നോടിയായി യാത്രയുടെ ഇതുവരെയുള്ള പൂര്‍ണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കി.

നിലവില്‍ മേലനങ്ങാതെ പോസ്‌റററുകളില്‍ മാത്രം “സജ്ജീവ” മാകുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര തലവേദനയാകും. ശ്രീകണ്ഠന്റെ ജയ്‌ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാനാണ് എ ഐ സി സി ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.ആണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് യാത്രയിലുടനീളം നടത്തുക. ഗ്രാമങ്ങള്‍ തോറുമുള്ള കാല്‍നട യാത്രയില്‍ ഇതുവരെ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ടെന്നുള്ളതാണ് നേതൃത്വത്തെ ആവേശം കൊള്ളിക്കുന്നത്.
“ജയ്‌ഹോ” യാത്രയിലൂടെ രണ്ടര വര്‍ഷമായി കോണ്‍ഗ്രസുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്നുവെന്നു വിവിധ കക്ഷികളില്‍ നിന്നായി ഇതിനകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും ശ്രീകണ്ഠന്‍ പറയുന്നു.

തൃത്താല നിയോജക മണ്ഡലത്തിലൂടെയുളള പര്യടനത്തിന്് വി ടി ബലറാം എം എല്‍ എ പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം അണിചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദയാത്രയില്‍ 8 കി.മീ. ദൂരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ