'യുപിയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തും': യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയിലാണ്. മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സംസ്ഥാനത്ത് 80 ശതമാനം 20 ശതമാനം എന്ന നിലയിലായിരിക്കും തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലമെന്ന് യുപിയിലെ ദ്വിദിന ദൂരദര്‍ശന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കവേ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ’80 ശതമാനം അനുഭാവികളും ഒരു വശത്തും 20 ശതമാനം പേര്‍ മറുവശത്തുമായിരിക്കും. 80 ശതമാനം പേര്‍ പോസിറ്റീവ് എനര്‍ജിയോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ കരുതുന്നു, അതേസമയം 20 ശതമാനം എപ്പോഴും എതിര്‍ക്കുകയും ചെയ്യും. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനം’ എന്ന ആശയം മുന്നോട്ട് കൊണ്ടുപോകാന്‍ വീണ്ടും പ്രവര്‍ത്തിക്കും’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം മുസ്ലിംങ്ങളാണ്. 80 ശതമാനവും 20 ശതമാനവും എന്ന പ്രസ്താവന സാമുദായിക നിറം നല്‍കാനാണ് ലക്ഷ്യമിടുന്ന് ആദിത്യനാഥിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് സമാജ്വാദി പാര്‍ട്ടി (എസ്പി) വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലിം എന്ന പ്രശ്നം ഉണ്ടാകില്ലെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 10 മുതല്‍ ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയ്ക്കൊപ്പം ഉത്തര്‍പ്രദേശിലെ വോട്ടെണ്ണലും മാര്‍ച്ച് 10 ന് നടക്കും. രാഷ്ട്രീയമായി നിര്‍ണായകമായ സംസ്ഥാനത്ത് യോഗി ആദിത്യനാഥിനെ തന്നെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ