‘ലാൽ സലാം’, ‘സഖാവ്’ അല്ലെങ്കിൽ ലെനിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് ഇപ്പോൾ അസമിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന് (യുഎപിഎ) കീഴിൽ നിങ്ങളെ തടവിലാക്കാവുന്ന കുറ്റമാണ്.
കർഷകരുടെ നേതാവ് അഖിൽ ഗോഗോയിയുടെ അടുത്ത സഹായി ബിട്ടു സോനോവാളിനെതിരായ കുറ്റപത്രത്തിൽ ഇദ്ദേഹം തന്റെ ചില സുഹൃത്തുക്കളെ ‘സഖാവ്’ എന്ന് പരാമർശിച്ചതായും ‘ലാൽ സലാം’ പോലുള്ള വാക്കുകൾ ഉപയോഗിച്ചതായും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരാമർശിച്ചു.
വിവിധ ആരോപണങ്ങളിൽ യുഎപിഎ ചുമത്തി എൻഐഎ ഈ വർഷം ആദ്യം സോനോവലിനെയും ഗോഗോയിയുടെ മറ്റ് രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) വൻ പ്രതിഷേധത്തിന് അസം സാക്ഷ്യം വഹിച്ചപ്പോഴാണ് ഗോഗോയി അറസ്റ്റിലായത്.
ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 120 ബി, 253 എ, 153 ബി, യുഎപിഎയുടെ 18, 39 വകുപ്പുകൾ പ്രകാരം എൻഐഎ കേസു(13/2019)മായി ബന്ധപ്പെട്ട് 2019 ഡിസംബർ 16 മുതൽ ഗോഗോയ് തടങ്കലിലാണ്.
സോനോവൽ ലെനിന്റെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു അതോടൊപ്പം ഇങ്ങനെ എഴുതി, “മുതലാളിമാർ നമുക്ക് വിൽക്കുന്ന കയറുകൊണ്ട് നാം അവരെ തൂക്കും,” മെയ് 29- ന് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
എൻഐഎ സമർപ്പിച്ച 40 പേജുള്ള കുറ്റപത്രത്തിൽ തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങളൊന്നും തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ഗോഗോയി ഉപദേഷ്ടാവായിരുന്ന കൃഷിക്കാരുടെ സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) ആരോപിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേധം ഗുവാഹത്തിയിൽ അക്രമാസക്തമായപ്പോൾ ഡിസംബർ 12- ന് ജോർഹട്ടിൽ നിന്ന് പൊലീസ് ഗോഗോയിയെ അറസ്റ്റ് ചെയ്തു. അതിനുശേഷം, ജാമ്യം അനുവദിച്ചിട്ടും അദ്ദേഹത്തിനെതിരെ പുതിയ കേസുകൾ ചുമത്തി തടവിൽ തന്നെ വെച്ചിരിക്കുകയാണ്.