ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നില്ല; ഡോക്ടറില്‍ നിന്ന് യുവാവ് ആ സത്യമറിഞ്ഞു; ഒടുവില്‍ വിവാഹം അസാധുവാക്കി

മധ്യപ്രദേശില്‍ ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹം അസാധുവാക്കി യുവാവ്. വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോഴെല്ലാം ഭാര്യ ഒഴിഞ്ഞുമാറിയിരുന്നു. സംഭവം പതിവായതോടെ യുവാവ് ഭാര്യയെയും കൂട്ടി ഡോക്ടറെ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ഭാര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്ന് യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ വിവാഹമോചനം നല്‍കണമെങ്കില്‍ യുവാവ് നഷ്ടപരിഹാരം നല്‍കണമെന്ന് ഭാര്യ വീട്ടുകാര്‍ പറഞ്ഞതോടെയാണ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിവാഹമോചന കേസ് പിന്‍വലിച്ച് യുവാവ് വിവാഹം അസാധുവാക്കാന്‍ പരാതി നല്‍കുകയായിരുന്നു.

2014 ജൂലൈയിലാണ് യുവാവ് ട്രാന്‍സ്‌ജെന്‍ഡറെ വിവാഹം ചെയ്തത്. 2016ല്‍ ആയിരുന്നു യുവാവ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ തന്റെ വ്യക്തിത്വം മറച്ചുവച്ച് വിവാഹം ചെയ്തുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് വിവാഹം അസാധുവാക്കിയത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി