മഹുവ മോയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുമോ?; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്താണ് അടുത്ത നടപടി; കോടതിയ്ക്ക് മുന്നിലേക്കെത്തുമോ?

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അടുത്ത സഭാ സമ്മേളനം വരെ അന്തിമ തീരുമാനമുണ്ടാവില്ല. ഡിസംബര്‍ ആദ്യം ലോക്‌സഭ സമ്മേളനം നടക്കുമ്പോള്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സഭയില്‍ ചര്‍ച്ച നടക്കണമെന്നതാണ് കീഴ്‌വഴക്കം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്പീക്കറുടേതും സഭയുടേതുമാണ്. സ്പീക്കറുടെ പക്കലുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായ് സഭയ്ക്ക് മുന്നില്‍ വെയ്ക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ചെയ്യുക.

എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിച്ച ശിക്ഷ നല്‍കണമോ വേണ്ടയോ എന്ന് ലോക്‌സഭയാണ് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുക. ബിജെപിയ്ക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി നിലപാടില്‍ എന്തെങ്കിലും മാറ്റിമില്ലാത്തിടത്തോളം വോട്ടെടുപ്പിന്റെ ഫലം എന്താകുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയാല്‍ എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം നടപ്പാക്കണമെന്നും ഇല്ല. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാന്‍ സഭയ്ക്കും സഭാനാഥനും പൂര്‍ണ അധികാരമുണ്ട്.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങി എന്ന ആരോപണത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്‌ത്രെ അന്വേഷണം നേരിടുന്നത്. ലോഗിന്‍ ഐഡിയും പാസ്വേഡും പുറത്തൊരാള്‍ക്കു മഹുവ കൈമാറിയതായി തെളിഞ്ഞിട്ടുണ്ടെങ്കിലും മഹുവ പണം വാങ്ങിയതിന് തെളിവില്ല. സഭയില്‍ ചോദ്യം ഉന്നയിച്ചതിനു പകരമായി ഹിരാനന്ദാനിയില്‍നിന്നു പണം കൈപ്പറ്റിയതായി തെളിഞ്ഞിട്ടില്ലെന്ന് മഹുവയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കു ലോക്‌സഭാ ചര്‍ച്ചയില്‍ വാദിക്കാനാവും. മഹുവയ്ക്കു പണം നല്‍കിയതായി ഹിരാനന്ദാനി പറഞ്ഞിട്ടില്ലെന്നും പണം കൈമാറിയതായി സമിതി കണ്ടെത്തിയിട്ടില്ലെന്ന വാദവും ചര്‍ച്ചയില്‍ ഉയരും. ഹിരാനന്ദാനിയെ ചോദ്യം ചെയ്യാന്‍ തനിക്ക് അവസരം വേണമെന്ന് മഹുവ പറഞ്ഞിട്ടും അതിന് അനുവദിക്കാതിരുന്നത് അനുകൂലമായ ഘടകമായി മഹുവയ്ക്ക് ഉയര്‍ത്താനാവും. ലോഗിന്‍ ഐഡിയും പാസ്‌വേഡും കൈമാറിയെന്ന കുറ്റത്തിന് ഇത്രയും കടുത്ത ശിക്ഷ നല്‍കേണ്ടതില്ലെന്നും വാദമുയരാം.

മഹുവയെ ആദ്യമായി പരസ്യമായി പിന്തുണച്ച് തൃണമംൂല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയെത്തിയതും ഈ സാഹചര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതുവരേയും മഹുവയ്ക്കായി മിണ്ടാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയതും ശ്രദ്ധേയമാണ്. രാഷ്ട്രീയവിരോധത്തിന്റെ ഇരയാണ് മഹുവ മൊയ്ത്ര എന്നും തനിക്കെതിരായ യുദ്ധത്തില്‍ ഒറ്റയ്ക്കു പോരാടാന്‍ ശക്തിയുള്ള കരുത്തുറ്റ നേതാവാണ് മഹുവ മൊയ്ത്ര എന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

മഹുവയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് താന്‍ വായിച്ചതെന്നും അവര്‍ക്കെതിരായ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാരും പറയുന്നുണ്ടെന്നും അഭിഷേക് ബാനര്‍ജി ഓര്‍മ്മിപ്പിച്ചു. മഹുവയ്‌ക്കെതിരെ മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ അന്വേഷണം നടത്തുക എന്നതാണ്. എന്തിനാണ് പുറത്താക്കുന്നതെന്ന ചോദ്യവും അഭിഷേക് ഉന്നയിക്കുന്നുണ്ട്. സഭയിലെ ചര്‍ച്ചയും വോട്ടെടുപ്പും കഴിഞ്ഞു പുറത്താക്കപ്പെട്ടാല്‍ മാത്രമേ മഹുവയ്ക്കു കോടതിയെ സമീപിക്കാനാവൂ.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി