മാസ്ക് കാൽവിരലിൽ തൂക്കിയിട്ട് ഉത്തരാഖണ്ഡ് മന്ത്രി

കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ വിദഗ്ധർ കർശനമായ മുൻകരുതലുകൾ ആവശ്യപ്പെടുന്ന സമയത്ത്, വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മന്ത്രി. ഇതിന്റെ ഫോട്ടോ വൈറലാകുകയും കാലിൽ മാസ്കിട്ട മന്ത്രി സ്വാമി യതീശ്വരാനന്ദിന്റെ ജാഗ്രതക്കുറവിനെതിരെ വിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിലെ സഹമന്ത്രി യതീശ്വരാനന്ദ് മാത്രമല്ല യോഗത്തിൽ പങ്കെടുത്ത മറ്റ് നാല് പേരും മുഖാവരണം ധരിക്കാതെയാണ് ഇരിക്കുന്നത്. ബിഷൻ സിംഗ് ചുഫാൽ, സുബോദ് ഉനിയാൽ എന്നിവരാണ് യോഗത്തിൽ ഉണ്ടായിരുന്നു മറ്റ് രണ്ട് മന്ത്രിമാർ.

“ഭരണകക്ഷി മന്ത്രിമാരുടെ ജാഗ്രതക്കുറവാണിത്. എന്നിട്ട് മാസ്ക് ധരിക്കാത്തതിന് അവർ പാവങ്ങളെ ശിക്ഷിക്കുന്നു,” കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ട്വീറ്റ് ചെയ്തു.

ഏപ്രിൽ-മെയ് മാസങ്ങളിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലക്ഷക്കണക്കിന് ആളുകൾ ദുരിതം അനുഭവിക്കുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു, ഈ സാഹചര്യത്തിൽ മന്ത്രി ജനങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണ് ഇതെന്ന് ഗരിമ ദസൗനി കുറ്റപ്പടുത്തി.

രണ്ട് മാസം മുമ്പ് രാജ്യത്തുടനീളം വ്യാപിച്ച കോവിഡ് രണ്ടാം തരംഗത്തെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ഉത്തരാഖണ്ഡ് സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം