ഓൺ ലൈൻ ബിരുദങ്ങൾക്ക് അംഗീകാരമാകുന്നു, കോഴ്‌സുകൾ തുടങ്ങാൻ യുണിവേഴ്സിറ്റികളെ അനുവദിക്കും

ഓൺ ലൈൻ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ [യു. ജി സി] ഒരുങ്ങുന്നു. എൻജിനീയറിങ്, മെഡിസിൻ എന്നിവ ഒഴിച്ചുള്ള വിഷയങ്ങളിൽ ഓൺ ലൈൻ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾ നടത്തുന്ന ഇത്തരം കോഴ്‌സുകൾക്കും അംഗീകാരം നൽകാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്സിറ്റികൾക്ക് ഇത്തരം കോഴ്‌സുകൾ നടത്താൻ അനുമതി നൽകാനും പദ്ധതിയുണ്ടെന്ന് മിന്റ് എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഡിഗ്രി, പി ജി തലത്തിലുള്ള കോഴ്‌സുകൾ ആരംഭിക്കാനാണ് അനുമതി നൽകുക. ഇതിനുള്ള ചട്ടങ്ങൾ ഒരു മാസത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് യു ജി സി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഓൺ ലൈൻ ബിരുദങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. നിലവിൽ, ചില സ്വകാര്യ സ്ഥാപനങ്ങൾ ഓൺ ലൈൻ ബിരുദങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇതിന് യു. ജി സിയോ, സർക്കാരുകളോ അംഗീകാരം നൽകിയിരുന്നില്ല.
ആദ്യ ഘട്ടത്തിൽ നാക്കിന്റെ എ + അംഗീകാരമുള്ള യുണിവേഴ്സിറ്റികൾക്കാണ് ഓൺ ലൈൻ കോഴ്‌സുകൾ തുടങ്ങാൻ അനുമതി നൽകുക. മറ്റു യൂണിവേഴ്സിറ്റികൾ രണ്ടു വർഷത്തിനുള്ളിൽ ഈ അംഗീകാരം നേടിയാൽ അനുമതി ലഭ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേവൽ കുമാർ ശർമ്മ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്