ടൈംസ് ഗ്രൂപ്പ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 120 പേരെ; നടപടി കമ്പനി വിഭജനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാര്‍ക്ക് കൂട്ട പിരിച്ചുവിടല്‍. മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാപനത്തില്‍ നിന്ന് മുന്നറിയിപ്പൊന്നും നല്‍കാതെ 120 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നേരത്തെയും കമ്പനി ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ കൂടാതെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ 100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റിലെ കൂട്ട പിരിച്ചുവിടലിന് ശേഷം ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തിലും സമാന രീതിയില്‍ അഞ്ച് പേരെ പിരിച്ചുവിട്ടിരുന്നു. ഇക്കണോമിക് ടൈംസിന്റെ സഹ സ്ഥാപനമായ ഇടി സ്‌പോട്ട്‌ലൈറ്റില്‍ നിന്നാണ് അഞ്ച് പേരെ പിരിച്ചുവിട്ടത്.

ടീം ഹെഡിനെ പോലും അറിയിക്കാതെ ജീവനക്കാരോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. ടീമിന്റെ പ്രവര്‍ത്തനം മോശമാണെന്നും ലാഭമില്ലെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നുമാണ് അറിയിച്ചത്. ആറ് മാസം മുന്‍പ് ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ സമീര്‍ ജെയ്‌നും വിനീത് ജെയ്‌നും കമ്പനി വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയെന്നാണ് വിവരം.

അതേ സമയം ടൈംസ് ഗ്രൂപ്പ് സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൈംസ് ഗ്രൂപ്പ് വിഭജിച്ചപ്പോള്‍ സമീര്‍ ജെയ്നിന് ടൈംസ് ഗ്രൂപ്പിന്റെ പ്രിന്റ്-ഓണ്‍ലൈന്‍ വിഭാഗങ്ങളും വിനീത് ജെയ്നിന് ബ്രോഡ്കാസ്റ്റ് റേഡിയോ വിഭാഗങ്ങളുമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്നാണ്. എന്നാല്‍ ടൈംസ് ഇന്റര്‍നെറ്റില്‍ ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതുവരെ പിരിച്ചുവിടല്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക