ടൈംസ് ഗ്രൂപ്പ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 120 പേരെ; നടപടി കമ്പനി വിഭജനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാര്‍ക്ക് കൂട്ട പിരിച്ചുവിടല്‍. മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാപനത്തില്‍ നിന്ന് മുന്നറിയിപ്പൊന്നും നല്‍കാതെ 120 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നേരത്തെയും കമ്പനി ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ കൂടാതെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ 100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റിലെ കൂട്ട പിരിച്ചുവിടലിന് ശേഷം ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തിലും സമാന രീതിയില്‍ അഞ്ച് പേരെ പിരിച്ചുവിട്ടിരുന്നു. ഇക്കണോമിക് ടൈംസിന്റെ സഹ സ്ഥാപനമായ ഇടി സ്‌പോട്ട്‌ലൈറ്റില്‍ നിന്നാണ് അഞ്ച് പേരെ പിരിച്ചുവിട്ടത്.

ടീം ഹെഡിനെ പോലും അറിയിക്കാതെ ജീവനക്കാരോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. ടീമിന്റെ പ്രവര്‍ത്തനം മോശമാണെന്നും ലാഭമില്ലെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നുമാണ് അറിയിച്ചത്. ആറ് മാസം മുന്‍പ് ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ സമീര്‍ ജെയ്‌നും വിനീത് ജെയ്‌നും കമ്പനി വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയെന്നാണ് വിവരം.

അതേ സമയം ടൈംസ് ഗ്രൂപ്പ് സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൈംസ് ഗ്രൂപ്പ് വിഭജിച്ചപ്പോള്‍ സമീര്‍ ജെയ്നിന് ടൈംസ് ഗ്രൂപ്പിന്റെ പ്രിന്റ്-ഓണ്‍ലൈന്‍ വിഭാഗങ്ങളും വിനീത് ജെയ്നിന് ബ്രോഡ്കാസ്റ്റ് റേഡിയോ വിഭാഗങ്ങളുമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്നാണ്. എന്നാല്‍ ടൈംസ് ഇന്റര്‍നെറ്റില്‍ ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതുവരെ പിരിച്ചുവിടല്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം