മരിച്ച കുട്ടിയെ ഉയിർത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ബോലേ ബാബയ്ക്കെതിരെ മുന്‍പും കേസ്; ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ സമിതി

ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സമിതി രൂപീകരിച്ച് ഉത്തർപ്രദേശ് ഗവർണർ. ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്ന് അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യുപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും.

അതേസമയം 120 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിന് നേതൃത്വം നൽകിയ ബോലേ ബാബ എന്ന് വിളിക്കുന്ന സൂരജ് പാലിനെ 2000ൽ മരിച്ച പെൺകുട്ടിയെ ഉയർത്തെഴുനേൽപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നും മരിച്ച കുട്ടിയെ ജീവിപ്പിക്കാൻ കഴിയുമെന്നും അവകാശപ്പെട്ട ഇയാളും അനുയായികളും ശവസംസ്കാരത്തിനായി കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം തടഞ്ഞു. ഉയർത്തെഴുനേൽപ്പിക്കാമെന്ന് പറഞ്ഞ് മൃതദേഹം ശ്മശാനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റി വെച്ചു. ആഗ്രയിലായിരുന്നു സംഭവം.

തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളിൽ ചിലർ എതിർപ്പുയർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ശവസംസ്കാരച്ചടങ്ങ് നിർത്തിവെപ്പിച്ചതിന് അന്ന് പോലീസ് കേസെടുത്തു. ഇയാൾ അന്ന് ആഗ്രയിലെ ഷാഹ്‌ഗഞ്ച് ഭാഗത്ത് കേദാർ നഗറിലായിരുന്നു താമസം. സൂരജ് പാലും ആളുടെ ഭാര്യയും മറ്റു നാലുപേരുമുൾപ്പെടെ ആറുപേർക്കെതിരെയാണ് അന്ന് ഷാഹ്ഗഞ്ച് പൊലീസ് കേസെടുത്തത്.

നിയമവിരുദ്ധമായ മന്ത്രവാദമുൾപ്പെടെ നടത്തിയതിനാണ് അന്ന് പൊലീസ് കേസെടുത്തത്. സാധാരണ ആരോഗ്യകാരണങ്ങളാൽ മരണപ്പെട്ട കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നവകാശപ്പെട്ട സൂരജ് പാലിന്റെ നേതൃത്വത്തിൽ 200ലധികംപേർ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി വരികയായിരുന്നു എന്നാണ് അന്ന് ഷാഹ്‌ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തേജ്‌വീർ സിങ് വെളിപ്പെടുത്തിയത്.

അതേസമയം ഹത്രാസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട അപകടം ചില സാമൂഹിക വിരുദ്ധർ സൃഷ്ടിച്ചതാണ്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശ്രമം വ്യക്തമാക്കുന്നു. ഭോലേ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി