മരിച്ച കുട്ടിയെ ഉയിർത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ബോലേ ബാബയ്ക്കെതിരെ മുന്‍പും കേസ്; ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ സമിതി

ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സമിതി രൂപീകരിച്ച് ഉത്തർപ്രദേശ് ഗവർണർ. ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്ന് അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യുപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും.

അതേസമയം 120 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിന് നേതൃത്വം നൽകിയ ബോലേ ബാബ എന്ന് വിളിക്കുന്ന സൂരജ് പാലിനെ 2000ൽ മരിച്ച പെൺകുട്ടിയെ ഉയർത്തെഴുനേൽപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നും മരിച്ച കുട്ടിയെ ജീവിപ്പിക്കാൻ കഴിയുമെന്നും അവകാശപ്പെട്ട ഇയാളും അനുയായികളും ശവസംസ്കാരത്തിനായി കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം തടഞ്ഞു. ഉയർത്തെഴുനേൽപ്പിക്കാമെന്ന് പറഞ്ഞ് മൃതദേഹം ശ്മശാനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റി വെച്ചു. ആഗ്രയിലായിരുന്നു സംഭവം.

തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളിൽ ചിലർ എതിർപ്പുയർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ശവസംസ്കാരച്ചടങ്ങ് നിർത്തിവെപ്പിച്ചതിന് അന്ന് പോലീസ് കേസെടുത്തു. ഇയാൾ അന്ന് ആഗ്രയിലെ ഷാഹ്‌ഗഞ്ച് ഭാഗത്ത് കേദാർ നഗറിലായിരുന്നു താമസം. സൂരജ് പാലും ആളുടെ ഭാര്യയും മറ്റു നാലുപേരുമുൾപ്പെടെ ആറുപേർക്കെതിരെയാണ് അന്ന് ഷാഹ്ഗഞ്ച് പൊലീസ് കേസെടുത്തത്.

നിയമവിരുദ്ധമായ മന്ത്രവാദമുൾപ്പെടെ നടത്തിയതിനാണ് അന്ന് പൊലീസ് കേസെടുത്തത്. സാധാരണ ആരോഗ്യകാരണങ്ങളാൽ മരണപ്പെട്ട കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നവകാശപ്പെട്ട സൂരജ് പാലിന്റെ നേതൃത്വത്തിൽ 200ലധികംപേർ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി വരികയായിരുന്നു എന്നാണ് അന്ന് ഷാഹ്‌ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തേജ്‌വീർ സിങ് വെളിപ്പെടുത്തിയത്.

അതേസമയം ഹത്രാസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട അപകടം ചില സാമൂഹിക വിരുദ്ധർ സൃഷ്ടിച്ചതാണ്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശ്രമം വ്യക്തമാക്കുന്നു. ഭോലേ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി