പത്രപരസ്യത്തില്‍ മോദിയോടൊപ്പം ഉന്നവോ കേസ് പ്രതിയും; ഇത് ബി ജെ പിയുടെ യഥാത്ഥമുഖമെന്ന് ബൃന്ദ കാരാട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പത്രപരസ്യത്തില്‍ ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെംഗറിനെ ഉള്‍പ്പെടുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട്.

“ബി.ജെ.പി നേതാക്കളും അണികളും പരസ്യമായി തന്നെ ഒരു ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പിന്തുണക്കുകയാണ്. ഇത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നത്. സെംഗാറിന് അവരുടെ നേതാക്കളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്” എ.എന്‍.ഐയോട് ബൃന്ദ പ്രതികരിച്ചു.

പൊതുജനങ്ങളെ ബോധിപ്പിക്കുന്നതിനായി അവര്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല. ബി.ജെ.പി ഇതുവരെയും അയാളുടെ എം.എല്‍.എ പദവി എടുത്തുകളഞ്ഞിട്ടില്ല. ഇതിലൂടെ അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ പ്രാദേശിക പത്രത്തിലെ ഒന്നാം പേജ് പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം കുല്‍ദീപ് സിംഗ് സെംഗറും പ്രത്യക്ഷപ്പെട്ടത്.

Latest Stories

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ