പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല, ഒടുവില്‍ അച്ഛനെത്തി; 12കാരിയെ പീഡിപ്പിച്ച യുവാവിനെ കുവൈത്തില്‍ നിന്ന് പറന്നിറങ്ങി കൊലപ്പെടുത്തി വൈകുന്നേരം മടങ്ങി

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്.

ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഡിസംബര്‍ ആറിന് നടന്ന കൊലപാതകം പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കുവൈത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന പ്രവാസിയാണ് ഇന്ത്യയിലെത്തി കൃത്യം നടപ്പാക്കി അന്ന് തന്നെ തിരികെ മടങ്ങിയത്.

പ്രവാസിയായ ആന്ധ്ര സ്വദേശിയും ഭാര്യയും മകളും കുവൈത്തില്‍ താമസിച്ചുവരുന്നതിനിടെ മകളെ നാട്ടില്‍ ഭാര്യയുടെ മാതാവിന്റെ പരിചരണയിലേക്ക് മാറ്റുന്നു. ഭാര്യ മാതാവിന് കുട്ടിയുടെ ആവശ്യങ്ങള്‍ക്കുള്ള പണവും നല്‍കി വന്നിരുന്നു. എന്നാല്‍ ഭാര്യയുടെ കുടുംബത്തിലെ സാമ്പത്തിക നില മോശമായതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെയും പ്രവാസി കുവൈത്തിലേക്ക് കൊണ്ടുവരുന്നു.

ഈ സമയം 12കാരിയായ മകളെ ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിക്കുന്നു. ആദ്യം കുറച്ചുനാള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടിയെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ഭാര്യ മാതാവ് നാട്ടിലേക്ക് മടങ്ങി. മുത്തശ്ശി നാട്ടിലെത്തിയതിന് പിന്നാലെയാണ് കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി മനസിലാക്കുന്നത്.

തുടര്‍ന്ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. പരാതി നല്‍കിയ കുടുംബത്തെ പൊലീസ് ശകാരിക്കുകയും ചെയ്തു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കുട്ടിയുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയ കുട്ടിയുടെ അച്ഛന്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് മകളെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടപ്പാക്കി അന്ന് തന്നെ ഇയാള്‍ കുവൈത്തിലേക്ക് വിമാനം കയറി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

പൊലീസ് പ്രതിയ്ക്കായി ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പ്രവാസി തന്റെ യൂട്യൂബ് ചാനലിലൂടെ കൃത്യത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി