പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല, ഒടുവില്‍ അച്ഛനെത്തി; 12കാരിയെ പീഡിപ്പിച്ച യുവാവിനെ കുവൈത്തില്‍ നിന്ന് പറന്നിറങ്ങി കൊലപ്പെടുത്തി വൈകുന്നേരം മടങ്ങി

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്.

ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഡിസംബര്‍ ആറിന് നടന്ന കൊലപാതകം പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കുവൈത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന പ്രവാസിയാണ് ഇന്ത്യയിലെത്തി കൃത്യം നടപ്പാക്കി അന്ന് തന്നെ തിരികെ മടങ്ങിയത്.

പ്രവാസിയായ ആന്ധ്ര സ്വദേശിയും ഭാര്യയും മകളും കുവൈത്തില്‍ താമസിച്ചുവരുന്നതിനിടെ മകളെ നാട്ടില്‍ ഭാര്യയുടെ മാതാവിന്റെ പരിചരണയിലേക്ക് മാറ്റുന്നു. ഭാര്യ മാതാവിന് കുട്ടിയുടെ ആവശ്യങ്ങള്‍ക്കുള്ള പണവും നല്‍കി വന്നിരുന്നു. എന്നാല്‍ ഭാര്യയുടെ കുടുംബത്തിലെ സാമ്പത്തിക നില മോശമായതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെയും പ്രവാസി കുവൈത്തിലേക്ക് കൊണ്ടുവരുന്നു.

ഈ സമയം 12കാരിയായ മകളെ ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിക്കുന്നു. ആദ്യം കുറച്ചുനാള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടിയെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ഭാര്യ മാതാവ് നാട്ടിലേക്ക് മടങ്ങി. മുത്തശ്ശി നാട്ടിലെത്തിയതിന് പിന്നാലെയാണ് കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി മനസിലാക്കുന്നത്.

തുടര്‍ന്ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. പരാതി നല്‍കിയ കുടുംബത്തെ പൊലീസ് ശകാരിക്കുകയും ചെയ്തു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കുട്ടിയുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയ കുട്ടിയുടെ അച്ഛന്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് മകളെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടപ്പാക്കി അന്ന് തന്നെ ഇയാള്‍ കുവൈത്തിലേക്ക് വിമാനം കയറി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

പൊലീസ് പ്രതിയ്ക്കായി ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പ്രവാസി തന്റെ യൂട്യൂബ് ചാനലിലൂടെ കൃത്യത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ