'കുഴൽക്കിണറിൽ വീണ കുട്ടിയുടെ കൈകളുടെ ദൃശ്യം'; വിമർശനം ഏറ്റുവാങ്ങി മാധ്യമങ്ങൾ

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്ത് വിൽസണെ, ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 82 മണിക്കൂർ നിർത്താതെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും സുജിത്തിനെ രക്ഷിക്കാനായില്ല.

അതേസമയം വെള്ളിയാഴ്ച വൈകുന്നേരം മുതൽ സുജിത്തിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്ത പല മാധ്യമങ്ങളും വിമർശനത്തിന് വിധേയരായിരിക്കുകയാണ്. കുഴൽക്കിണറിൽ കുടുങ്ങിപ്പോയ കുട്ടിയുടെ കൈകളുടെ, അസ്വസ്ഥത ഉളവാക്കുന്ന ചിത്രങ്ങൾ നിരവധി ചാനലുകൾ സംപ്രേഷണം ചെയ്തതിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ വിമർശനം ഉയരാനുള്ള കാരണം. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തിന്റെ പരിധിക്ക് പുറത്തായിരിക്കണം മാധ്യമങ്ങൾ നിലയുറപ്പിക്കേണ്ടതെന്നും, ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും മാധ്യമങ്ങളെ ഒരു നിശ്ചിത സ്ഥലത്ത് ചെന്ന് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും അഭികാമ്യം എന്നുമാണ് മുതിർന്ന പത്രപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ