'കുഴൽക്കിണറിൽ വീണ കുട്ടിയുടെ കൈകളുടെ ദൃശ്യം'; വിമർശനം ഏറ്റുവാങ്ങി മാധ്യമങ്ങൾ

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്ത് വിൽസണെ, ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 82 മണിക്കൂർ നിർത്താതെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും സുജിത്തിനെ രക്ഷിക്കാനായില്ല.

അതേസമയം വെള്ളിയാഴ്ച വൈകുന്നേരം മുതൽ സുജിത്തിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്ത പല മാധ്യമങ്ങളും വിമർശനത്തിന് വിധേയരായിരിക്കുകയാണ്. കുഴൽക്കിണറിൽ കുടുങ്ങിപ്പോയ കുട്ടിയുടെ കൈകളുടെ, അസ്വസ്ഥത ഉളവാക്കുന്ന ചിത്രങ്ങൾ നിരവധി ചാനലുകൾ സംപ്രേഷണം ചെയ്തതിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ വിമർശനം ഉയരാനുള്ള കാരണം. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തിന്റെ പരിധിക്ക് പുറത്തായിരിക്കണം മാധ്യമങ്ങൾ നിലയുറപ്പിക്കേണ്ടതെന്നും, ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും മാധ്യമങ്ങളെ ഒരു നിശ്ചിത സ്ഥലത്ത് ചെന്ന് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും അഭികാമ്യം എന്നുമാണ് മുതിർന്ന പത്രപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം