'അടിച്ച് പാമ്പായി' ശുചിമുറിയില്‍ കിടന്നു; പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് മദ്യപന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് സോഷ്യല്‍മീഡിയ

ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതന്‍. ബിഹാറിലെ നളന്ദ ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. രാകേഷ് കേവത് എന്ന വ്യക്തിയെയാണ് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്.

അപ്രതീക്ഷിതമായി രാകേഷ് കണ്ണുതുറന്ന് എഴുന്നേറ്റിരുന്നതോടെ ചുറ്റും ഉണ്ടായിരുന്നവര്‍ ആദ്യം ഭയപ്പെട്ടെങ്കിലും സംഭവം രാകേഷ് വിശദീകരിച്ചതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ആശുപത്രിയിലെ ബന്ധുവിനെ കാണാനെത്തിയ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയും രാകേഷ് മദ്യപിച്ചിരുന്നു.

പിന്നാലെ അമിതമായി മദ്യപിച്ച രാകേഷിന് ബോധം നഷ്ടപ്പെട്ടു. നിലത്തുവീണ് കിടന്ന ഇയാളെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുട്ടിയപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നാലെ വാതില്‍ തള്ളി തുറന്നതോടെയാണ് നിശ്ചലനായി കിടന്ന രാകേഷിനെ കണ്ടെത്തിയത്.

ഇയാള്‍ക്ക് അനക്കം ഇല്ലാതിരുന്നതിനാല്‍ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് ഹൃദയമിടിപ്പ് പോലും പരിശോധിക്കാതെ രാകേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചു. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് സംഘത്തിനൊപ്പം വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇതിനിടെ രാകേഷ് കണ്ണുതുന്നതോടെ ചുറ്റും നിന്നവര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് രാകേഷ് നടന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി കൊണ്ടുപോയി. എന്നാല്‍ മദ്യപിച്ച് ബോധരഹിതനായ രാകേഷ് മരിച്ചെന്ന് വിധിയെഴുതിയ ഡോ ജിതേന്ദ്ര കുമാര്‍ സിംഗിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ