'അടിച്ച് പാമ്പായി' ശുചിമുറിയില്‍ കിടന്നു; പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് മദ്യപന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണം സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് സോഷ്യല്‍മീഡിയ

ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതന്‍. ബിഹാറിലെ നളന്ദ ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. രാകേഷ് കേവത് എന്ന വ്യക്തിയെയാണ് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്.

അപ്രതീക്ഷിതമായി രാകേഷ് കണ്ണുതുറന്ന് എഴുന്നേറ്റിരുന്നതോടെ ചുറ്റും ഉണ്ടായിരുന്നവര്‍ ആദ്യം ഭയപ്പെട്ടെങ്കിലും സംഭവം രാകേഷ് വിശദീകരിച്ചതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ആശുപത്രിയിലെ ബന്ധുവിനെ കാണാനെത്തിയ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയും രാകേഷ് മദ്യപിച്ചിരുന്നു.

പിന്നാലെ അമിതമായി മദ്യപിച്ച രാകേഷിന് ബോധം നഷ്ടപ്പെട്ടു. നിലത്തുവീണ് കിടന്ന ഇയാളെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുട്ടിയപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നാലെ വാതില്‍ തള്ളി തുറന്നതോടെയാണ് നിശ്ചലനായി കിടന്ന രാകേഷിനെ കണ്ടെത്തിയത്.

ഇയാള്‍ക്ക് അനക്കം ഇല്ലാതിരുന്നതിനാല്‍ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് ഹൃദയമിടിപ്പ് പോലും പരിശോധിക്കാതെ രാകേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചു. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് സംഘത്തിനൊപ്പം വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇതിനിടെ രാകേഷ് കണ്ണുതുന്നതോടെ ചുറ്റും നിന്നവര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് രാകേഷ് നടന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനായി കൊണ്ടുപോയി. എന്നാല്‍ മദ്യപിച്ച് ബോധരഹിതനായ രാകേഷ് മരിച്ചെന്ന് വിധിയെഴുതിയ ഡോ ജിതേന്ദ്ര കുമാര്‍ സിംഗിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

Latest Stories

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ