ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ബഡ്ഗാവില്‍ നടന്ന വെടിവെയ്പ്പിലാണ് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഉത്തര്‍പ്രദേശ് സ്വദേശികളായ സോഫിയാന്‍, ഉസ്മാന്‍ മാലിക് എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും ഉത്തര്‍പ്രദേശ് സഹരണ്‍പൂര്‍ നിവാസികളാണ്. ജല്‍ ശക്തി വകുപ്പിലെ ദിവസ വേതനക്കാരാണ് ഇരുവരും. വെടിയേറ്റതിന് പിന്നാലെ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാശ്മീരില്‍ അതിഥി തൊഴിലാളികള്‍ നേരെ നേരത്തെയും ആക്രമണമുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികള്‍ക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സുരക്ഷ സേന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബര്‍ 20നും ആക്രമണമുണ്ടായിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്