തെലങ്കാന എം‌.എൽ‌.എയുടെ പൗരത്വം “പൊതുനന്മയ്ക്കായി” റദ്ദാക്കിയതായി കേന്ദ്ര സർക്കാർ

തെലങ്കാന എം‌എൽ‌എ രമേശ് ചെന്നമനേനി ഇന്ത്യൻ പൗരനല്ലെന്ന് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മറച്ചു വെയ്ക്കുകയും വഞ്ചനയിലൂടെ പൗരത്വം നേടുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. ചെന്നമനേനി ഇന്ത്യയിലെ ഒരു പൗരനായി തുടരുന്നത് പൊതുനന്മയ്ക്ക് ഉതകുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയം 13 പേജുള്ള ഉത്തരവിൽ പറഞ്ഞു.

സംസ്ഥാന ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അംഗമായ ചെന്നമനേനി ഇന്ത്യൻപൗരത്വത്തിനായി അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വർഷത്തെ കാലയളവിൽ വിദേശയാത്രയെ കുറിച്ചുള്ള വസ്തുതകൾ മറച്ചു വെച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ വൈകുന്നേരം ഉത്തരവിൽ അറിയിച്ചു. അദ്ദേഹത്തിന് ജർമ്മൻ പൗരത്വം ഉണ്ടെന്നും 2009- ൽ ഇന്ത്യൻ പൗരത്വം തേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു.

“രമേശ് ചെന്നമനേനി തെറ്റിദ്ധരിപ്പിക്കുകയും വസ്തുത മറച്ചു വെയ്ക്കുകയും ചെയ്തതിലൂടെ ശരിയായ തീരുമാനമെടുക്കുന്നതിൽ ഇന്ത്യൻ സർക്കാരിന് ആദ്യം പിഴവ് സംഭവിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഒരു വർഷത്തോളം താൻ ഇന്ത്യയിൽ താമസിച്ചിരുന്നില്ല എന്ന വസ്തുത അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഈ മന്ത്രാലയത്തിലെ അധികൃതർ അദ്ദേഹത്തിന് പൗരത്വം നൽകുമായിരുന്നില്ല, ”ഉത്തരവിൽ പറയുന്നു.

അദ്ദേഹത്തിന്റെ ചെയ്തി അദ്ദേഹം പ്രതിനിധീകരിക്കുന്ന ആളുകൾക്ക് ഒരു ഉദാഹരണമായി നിലകൊള്ളും, “നിയമസഭയിലെ അംഗമെന്ന നിലയിൽ” ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന മഹനീയമായ സംവിധാനത്തിന്റെ “ഭാഗമാണ് രമേശ് ചെന്നമനേനി എന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അതേസമയം തനിക്ക് അനുകൂലമായി തെലങ്കാന ഹൈക്കോടതി തീരുമാനം എടുത്തിരുന്നതായി 2009 മുതൽ എം.എൽ.എയായ ചെന്നമനേനി പറഞ്ഞു. “എന്നാൽ ആഭ്യന്തര മന്ത്രാലയം അത് പരിഗണിച്ചില്ല, വീണ്ടും റദ്ദാക്കി (പൗരത്വം). അതിനാൽ, എന്റെ പൗരത്വം സംരക്ഷിക്കുന്നതിനായി ഞാൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കും,” വീണ്ടും കോടതിയെ സമീപിക്കാനുള്ള അവസരം കോടതി തനിക്ക് നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നമനേനി പറഞ്ഞു.

തന്റെ പൗരത്വം നിരസിച്ച 2017- ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ എം‌എൽ‌എ ചോദ്യം ചെയ്തിരുന്നു.

സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വെമുലവാഡ നിയോജകമണ്‌ഡലത്തെയാണ് ചെന്നമനേനി പ്രതിനിധീകരിക്കുന്നത്. അവിഭക്ത ആന്ധ്രാപ്രദേശിൽ 2009 ൽ എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) യിൽ നിന്ന് എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ പൗരത്വ കേസ് പരിഗണനയിലാണ്. പിന്നീട് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിൽ ചേർന്നു. 2010- ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014- ലും 2018- ലും തെലങ്കാന നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിൽ ഇരട്ട പൗരത്വത്തിന് വ്യവസ്ഥയില്ല. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ യോഗ്യതയില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ