'കുറ്റം ഏറ്റെടുക്കാൻ ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചു'; രേണുകാസ്വാമിയെ കൊന്നത് സിനിമ സ്റ്റൈലിൽ

കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അതേസമയം ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ 16 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നടൻ ദർശൻ രണ്ടാംപ്രതിയും.

ദർശന്റെ ആരാധകനായ കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികൾ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, രവിശങ്കർ ഇതിന് വിസമ്മതിച്ചെന്നും തുടർന്ന് ടാക്സ‌സി വാടക വാങ്ങി ബെംഗളൂരുവിൽനിന്ന് മടങ്ങുകയാണുണ്ടായതെന്നും ഇയാളുടെ സഹപ്രവർത്തകർ പറഞ്ഞു.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടൻ ദർശനും നടി പവിത്രയും കൊലക്കേസിൽ അറസ്റ്റിലായ വിവരം ഡ്രൈവറായ രവിശങ്കർ അറിയുന്നത്. കേസിൽ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാൾ അറിഞ്ഞത്. ഇതിൽ ഭയന്ന രവിശങ്കർ സുഹൃത്തുക്കളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടെ നിർദേശപ്രകാരം വ്യാഴാഴ്‌ച ഇയാൾ ചിത്രദുർഗ പോലീസിൽ കീഴടങ്ങുകയായിരുന്നു.

കൃത്യം നടന്ന ദിവസം രാവിലെ ദർശൻ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിൻ്റെ ടാക്‌സി ഓട്ടത്തിനായി വിളിച്ചതെന്നാണ് മറ്റുഡ്രൈവർമാർ പറയുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുർഗയിലെ ടാക്‌സി ഡ്രൈവറായ സുരേഷിനെയാണ് ഇയാൾ ആദ്യം സമീപിച്ചത്. എന്നാൽ, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക്‌ ചെയ്ത‌ ഓട്ടംപോകേണ്ടതിനാൽ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്. തുടർന്ന് രവിശങ്കർ ജഗദീഷിനെ വിളിക്കുകയും ഇയാൾ പറഞ്ഞതനുസരിച്ച് ഒരു പെട്രോൾ പമ്പിന് സമീപത്തുനിന്ന് നാലുപേരെ വാഹനത്തിൽ കയറ്റുകയുംചെയ്തു.

സംഭവത്തിൽ സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നവിധത്തിലായിരുന്നു പട്ടണഗരെയിലെ ഷെഡ്ഡിൽ കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ജൂൺ എട്ടിന് വൈകിട്ട് മൂന്നുമണിയോടെ രവിശങ്കറിൻ്റെ വാഹനം എത്തുമ്പോൾ ഏകദേശം മുപ്പതോളം പേർ ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. തുടർന്ന് ഇവരിൽ ചിലർ മടങ്ങിപ്പോയി. പിന്നാലെയാണ് രേണുകാസ്വാമിയെ മർദിക്കാൻ ആരംഭിച്ചത്. ഈ സമയം മുതൽ രാത്രി വൈകും വരെ ടാക്‌സി ഡ്രൈവറായ രവിശങ്കർ ഷെഡ്ഡിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

ഇതിനിടെ, പലരും ഷെഡ്ഡിനുള്ളിലേക്ക് വരികയും പോവുകയുംചെയ്‌തു. പിന്നാലെ ഷെഡ്ഡിൽനിന്ന് ചില ശബ്ദങ്ങളും കേട്ടു. അകത്ത് എന്താണെന്ന് നടക്കുന്നതറിയാതെ പുറത്തുനിന്ന രവിശങ്കർ എത്രയുംവേഗം ടാക്‌സി കൂലിയും വാങ്ങി സ്ഥലത്തുനിന്ന് മടങ്ങാനാണ് വിചാരിച്ചത്. എന്നാൽ, വാടക കിട്ടാനായി അർധരാത്രി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ, കൊലയാളിസംഘത്തിൽപ്പെട്ട ഒരാൾ കൊലക്കുറ്റം ഏറ്റെടുത്താൽ പാരിതോഷികം തരാമെന്ന് വാഗ്‌ദാനംചെയ്‌തു. എന്നാൽ, രവിശങ്കർ ഇതിന് തയ്യാറായില്ല. തുടർന്ന് ടാക്‌സി കൂലിയായ 4000 രൂപയും വാങ്ങി രവിശങ്കർ അവിടെനിന്ന് മടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സോമനഹള്ളി സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്രദുർഗയിൽ താമസിച്ചിരുന്ന ഇയാൾ മെഡിക്കൽ സപ്ലൈസ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനടിയിലായാണ് മൃതദേഹം കണ്ടെത്തിയത്.

രേണുകസ്വാമി കൊല്ലപ്പെട്ടത് ദർശൻ്റെ ബൗൺസർമാരാലാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ നായ്ക്കൾ തിന്ന നിലയിലായിരുന്നു. കണ്ടയുടനെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനെ വിളിക്കുകയായിരുന്നു. അതേസമയം ദർശനുമായി സൗഹൃദമുള്ള നടിയ്ക്ക് രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. പവിത്രയുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകം

Latest Stories

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന