കര്‍ഷകരെ പറഞ്ഞു പറ്റിക്കില്ല; നെല്ല് കൈമാറിയാന്‍ ഉടന്‍ പണം; നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ പാടത്തെത്തും; ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയാല്‍ ജോലി തെറിക്കും; ഉത്തരവുമായി തമിഴ്‌നാട്; ഇത് സ്റ്റാലിന്‍ സ്‌റ്റെല്‍

കേരളത്തിലെ കര്‍ഷകര്‍ തങ്ങള്‍ കൈമാറിയ നെല്ലിന്റെ പണത്തിനായി സമരത്തിന് ഇറങ്ങിയപ്പോള്‍ പുതിയ മാതൃക തീര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഉത്തരവ് സ്റ്റാലിന്‍ സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകരില്‍ നിന്ന് നേരിട്ടല്ലാതെ മറ്റാരില്‍ നിന്നും നെല്ല് സംഭരിക്കരുതെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (വൈഎന്‍സിഎസ്സി) അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കര്‍ഷകരില്‍ നിന്നാലെ ഇടനിലക്കാരില്‍ നിന്നും നെല്ല് സംഭരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ഉത്തരവിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ജില്ലാതല അധികൃതരെ അറിയിച്ചിട്ടുണ്ട്.

സിവില്‍ സപ്ലൈസ് ജില്ലാ സംഭരണ കേന്ദ്രത്തിലെ (ഡിപിസി) ഏതെങ്കിലും ഉദ്യേഗസ്ഥര്‍ നെല്ല് സംഭരണം കൈക്കൂലിക്കായി വൈകിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് പരാതി അറിയിക്കാം. ഉടന്‍ തന്നെ ഈ ഉദ്യേഗസ്ഥനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (ടിഎന്‍സിഎസ്സി) മാനേജിംഗ് ഡയറക്ടര്‍ എ. അണ്ണാദുരൈ വ്യക്തമാക്കി.

തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഷകര്‍ക്ക് എ ഗ്രേഡ് നെല്ലിന് ക്വിന്റലിന് 2310 രൂപയും സാധാരണ നെല്ലിന് 2265 രൂപയും നേരിട്ടുള്ള സംഭരണ കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭിക്കും. കേരളത്തിലേത് പോലെ നെല്ല് സപ്ലൈകോയ്ക്ക് നല്‍കി അതിന്റെ വിലക്കായി തമിഴ്‌നാട്ടില്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. കര്‍ഷകര്‍ക്ക് സംഭരണ കേന്ദ്രത്തില്‍ നിന്നുതന്നെ അതിനുള്ള വില ലഭിക്കും.

ഒരോ ജില്ലകളിലെയും നെല്‍ വിളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ അതത് ഡിപിസികളുടെ എണ്ണം ജില്ലാ കളക്ടര്‍ തീരുമാനിക്കും. നെല്ല് സംഭരണത്തിന് ഇടനിലക്കാര്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരെ രക്ഷിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിസികളിലേക്ക് നെല്ല് വിതരണം ചെയ്യുന്ന കര്‍ഷകരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതോടെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന് എ. അണ്ണാദുരൈ അറിയിച്ചു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്