കര്‍ഷകരെ പറഞ്ഞു പറ്റിക്കില്ല; നെല്ല് കൈമാറിയാന്‍ ഉടന്‍ പണം; നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ പാടത്തെത്തും; ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയാല്‍ ജോലി തെറിക്കും; ഉത്തരവുമായി തമിഴ്‌നാട്; ഇത് സ്റ്റാലിന്‍ സ്‌റ്റെല്‍

കേരളത്തിലെ കര്‍ഷകര്‍ തങ്ങള്‍ കൈമാറിയ നെല്ലിന്റെ പണത്തിനായി സമരത്തിന് ഇറങ്ങിയപ്പോള്‍ പുതിയ മാതൃക തീര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഉത്തരവ് സ്റ്റാലിന്‍ സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകരില്‍ നിന്ന് നേരിട്ടല്ലാതെ മറ്റാരില്‍ നിന്നും നെല്ല് സംഭരിക്കരുതെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (വൈഎന്‍സിഎസ്സി) അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കര്‍ഷകരില്‍ നിന്നാലെ ഇടനിലക്കാരില്‍ നിന്നും നെല്ല് സംഭരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ഉത്തരവിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ജില്ലാതല അധികൃതരെ അറിയിച്ചിട്ടുണ്ട്.

സിവില്‍ സപ്ലൈസ് ജില്ലാ സംഭരണ കേന്ദ്രത്തിലെ (ഡിപിസി) ഏതെങ്കിലും ഉദ്യേഗസ്ഥര്‍ നെല്ല് സംഭരണം കൈക്കൂലിക്കായി വൈകിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് പരാതി അറിയിക്കാം. ഉടന്‍ തന്നെ ഈ ഉദ്യേഗസ്ഥനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (ടിഎന്‍സിഎസ്സി) മാനേജിംഗ് ഡയറക്ടര്‍ എ. അണ്ണാദുരൈ വ്യക്തമാക്കി.

തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഷകര്‍ക്ക് എ ഗ്രേഡ് നെല്ലിന് ക്വിന്റലിന് 2310 രൂപയും സാധാരണ നെല്ലിന് 2265 രൂപയും നേരിട്ടുള്ള സംഭരണ കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭിക്കും. കേരളത്തിലേത് പോലെ നെല്ല് സപ്ലൈകോയ്ക്ക് നല്‍കി അതിന്റെ വിലക്കായി തമിഴ്‌നാട്ടില്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. കര്‍ഷകര്‍ക്ക് സംഭരണ കേന്ദ്രത്തില്‍ നിന്നുതന്നെ അതിനുള്ള വില ലഭിക്കും.

ഒരോ ജില്ലകളിലെയും നെല്‍ വിളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ അതത് ഡിപിസികളുടെ എണ്ണം ജില്ലാ കളക്ടര്‍ തീരുമാനിക്കും. നെല്ല് സംഭരണത്തിന് ഇടനിലക്കാര്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരെ രക്ഷിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിസികളിലേക്ക് നെല്ല് വിതരണം ചെയ്യുന്ന കര്‍ഷകരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതോടെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന് എ. അണ്ണാദുരൈ അറിയിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ