ഡൽഹിയിൽ മൗജ്പൂർ പ്രദേശത്ത് പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) അനുകൂലമായി നടത്തിയ റാലിയിൽ കല്ലേറുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഎഎ വിരുദ്ധ പ്രതിഷേധവും ഒരേസമയം നടക്കുന്ന ജാഫ്രാബാദ് പ്രദേശത്തിനടുത്താണ് മൗജ്പൂർ.
ജാഫ്രാബാദിലും സമീപ പ്രദേശങ്ങളിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ ജില്ലയടക്കം മറ്റ് പ്രദേശങ്ങളിലെ ഡിസിപികളെയും വിളിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗത്തിന്റെ കൂടുതൽ സൈനികരെയും വിളിച്ചിട്ടുണ്ട്.
സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കല്ലെറിയലിനു കാരണമായതായാണ് റിപ്പോർട്ടുകൾ.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
സംഭവസ്ഥലത്ത് നിന്ന് “ജയ് ശ്രീ റാം” മുദ്രാവാക്യങ്ങളും കേട്ടിരുന്നു.