ഗുജറാത്ത് മുഖ്യമന്ത്രി ഞാനല്ല! കള്ളപ്രചാരണങ്ങൾ കാര്യമാക്കേണ്ടതില്ല; സ്‌മൃതി ഇറാനി

ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് മന്ത്രി ആരോപിച്ചു. കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അത്തരം താത്പര്യങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

എന്‍.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് സ്‌മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിൽ വിജയനില താഴേക്ക് പോയതിനാലാണ് സ്‌മൃതി ഇറാനിയുടെ പേരുകൾ ഉൾപ്പടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരും നിർദേശിച്ചത്. തിരഞ്ഞൈടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്.

എന്നാല്‍ 150 സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും 99 സീറ്റിലേക്ക് ബി.ജെ.പിക്ക് ഒതുങ്ങേണ്ടി വന്നു. കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണം, ടെക്സ്റ്റൈല്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് സ്മൃതി ഇറാനി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ളത് തെറ്റായ പ്രചാരണമാണെന്നും ഇതിനെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് സ്മൃതി വ്യക്തമാക്കിയിട്ടുള്ളത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ