തൂത്തുക്കുടിയില്‍ 21 കോടിയുടെ ഹെറോയിനുമായി ആറ് പേര്‍ അറസ്റ്റില്‍, കടലില്‍ നിന്ന് കിട്ടിയതെന്ന് പ്രതികള്‍

തമിഴ്‌നാട് തൂത്തുക്കുടിയില്‍ 21 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി. മയക്കുമരുന്ന് കടത്തുകയും വില്‍പന നടത്തുകയും ചെയ്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21 കിലോ ഹെറോയിനാണ് പിടികൂടിയത്. പ്രതികളില്‍ മൂന്ന് പേര്‍ തരുവൈക്കുളം തീരദേശ ഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണെന്നും മറ്റ് മൂന്ന് പേര്‍ തൂത്തുക്കുടി നഗരത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 15 ലക്ഷം രൂപ വിലവരുന്ന 150 ഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് 21 കിലോ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ കടലില്‍ നിന്ന് ലഭിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ഈ വര്‍ഷമാദ്യം അറബിക്കടലില്‍ മിനിക്കോയ് ദ്വീപുകള്‍ക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ പാഴ്‌സല്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. അത് എടുത്ത് തൂത്തുക്കുടിയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരു കിലോ വീതമുള്ള 30 പായ്ക്കറ്റുകളില്‍ ആയിട്ടായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം അറിയാതെയും, ഇതിനെ ഒഴിവാക്കാനായിട്ടും കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയ്ക്കാണ് വിറ്റിരുന്നത്. സംഭവത്തില്‍ മത്സ്യത്തൊഴിലാളികളുടെ മൊഴിയില്‍ സത്യമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്‍ഫോഴ്സ്മെന്റിന്റേയും സുരക്ഷാ ഏജന്‍സികളുടേയും വലയിലാകുമെന്നാകുമ്പോള്‍ കള്ളക്കടത്തുകാര്‍ മയക്കുമരുന്ന് കടലില്‍ തള്ളുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

മത്സ്യത്തൊഴിലാളികളുടെ മൊഴി അന്നേ ദിവസം ബൊട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ സ്ഥിരീകരിച്ചട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയട്ടുണ്ട്. നിലവില്‍ പിടിയിലായവര്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ്(എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു