ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി രാഹുല്‍ ലോക്‌സഭയില്‍; ആര്‍പ്പുവിളികളോടെ സ്വീകരിച്ച് പ്രതിപക്ഷം (വീഡിയോ)

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോകസഭയില്‍. ഇന്നു രാവിലെ 11.10ഓടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനും കൊടിക്കുന്നില്‍ സുരേഷ് എംപിയും ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ലോക്‌സഭയില്‍ എത്തിയ അദേഹത്തെ ആര്‍പ്പുവിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി ഇന്നലെയാണ് രാഹുല്‍ ഡല്‍ഹിയിലെ വീട്ടിലെത്തിയത്. കന്യാകുമാരിയില്‍നിന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമായി 140 ദിവസങ്ങളെടുത്ത് 4048 കിലോമീറ്റര്‍ നടന്നാണ് തിങ്കളാഴ്ച യാത്ര ശ്രീനഗറില്‍ സമാപിച്ചത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ