'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്കെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. ജനാധിപത്യ രീതിയില്‍ സഭയില്‍ നടപടിക്രമങ്ങള്‍ നടത്താനുള്ള ശരിയായ രീതി ഇതല്ലെന്നും രാഹുല്‍ ഗാന്ധി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ലക്ഷ്യമിട്ട് പറഞ്ഞു. സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം അംഗീകരിക്കുന്നുണ്ട്.

‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ സ്പീക്കര്‍ സഭയില്‍ നിന്ന് ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ പോയി, എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറയുകയും ചെയ്തു. സംസാരിക്കാന്‍ അവസരം തരുന്നതിന് പകരം സ്പീക്കര്‍ സഭ പിരിച്ചുവിട്ടു, അതിന്റെ ആവശ്യമില്ലായിരുന്നു,’

പ്രതിപക്ഷ നേതാവിന് സഭയെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കുന്നതാണ് പാര്‍ലമെന്റിലെ സാമ്പ്രദായിക രീതിയെന്നും റായ് ബറേലി എംപി പറയുന്നു.

‘ഞാന്‍ എഴുന്നേല്‍ക്കുമ്പോഴൊക്കെ എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല എന്നതാണ് അവസ്ഥ. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് പറയാന്‍ ഞങ്ങള്‍ക്ക് അവസരമില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല ഈ ദിവസങ്ങളിലെല്ലാം നിശബ്ദനായി ഇരിക്കുകയായിരുന്നു. ഞാന്‍ ഒരു വാക്കുപോലും പറഞ്ഞില്ല. 7-8 ദിവസമായി സംസാരിക്കാന്‍ ലോക്‌സഭയില്‍ സ്പീക്കര്‍ അനുവദിക്കുന്നില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് സ്ഥാനമില്ല.

പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്കും ചിലത് കൂട്ടിചേര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു വെന്നും അതിന് അവസരം അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴും ഇതായിരുന്നു അവസ്ഥ. തനിക്ക് ആ വിഷയത്തിലും സംസാരിക്കാന്‍ അനുവാദം കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അനുവാദമില്ല. ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണെന്നും ശക്തമായ ഭാഷയില്‍ സ്പീക്കറെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ലോക്‌സഭ പിരിച്ചുവിടുന്നതിന് മുമ്പായി സഭയിലെ പെരുമാറ്റച്ചട്ടം പാലിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ ഓം ബിര്‍ല നല്‍കിയിരുന്നു. ഈ സഭയുടെ ഉന്നത നിലവാരം പുലര്‍ത്തുന്നതല്ല അംഗങ്ങളുടെ പെരുമാറ്റം എന്ന് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അച്ഛന്‍-മകള്‍, അമ്മ-മകള്‍, ഭര്‍ത്താവ്-ഭാര്യ എന്നിവരെ അംഗങ്ങളായി ഈ സഭ പലകുറി കണ്ടിട്ടുള്ളതാണെന്ന പരാമര്‍ശവും സ്പീക്കര്‍ നടത്തി. ഈ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സഭയില്‍ ചട്ടം 349 അനുസരിച്ച് പെരുമാറുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഓം ബിര്‍ല പറയുകയുണ്ടായി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ