ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനെയും രാവണനാക്കി ഘോഷയാത്ര; ജെഎൻയുവിൽ സംഘർഷാവസ്ഥ, എബിവിപിക്കെതിരെ ഇടത് സംഘടനകൾ

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) എബിവിപിയും എസ്എഫ്ഐ, ഐസ പ്രവർത്തകരും തമ്മിൽ സംഘർഷം. രാവണ ദഹന പരിപാടിയെ ചൊല്ലിയയായിരുന്നു സംഘർഷം. ജെഎൻയു പൂർവ വിദ്യാർഥികളും ഡൽഹി കലാപക്കേസിൽ തടവിൽ കഴിയുന്നവരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എബിവിപി നടത്തിയ ഘോഷയാത്രയാണ് പ്രകോപനമുണ്ടാക്കിയത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി രാവണദഹനം ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉമർ ഖാലിദിനെയും ഷർജിൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ചെന്നാണ് ആരോപണം. എന്നാൽ, രാവണദഹന ഘോഷയാത്രയെ ഇടതുസംഘടനകൾ ആക്രമിക്കുകയായിരുന്നെന്നാണ് എബിവിപി ആരോപിക്കുന്നത്.

ഒരു മതപരിപാടിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർഥികളുടെ വിശ്വാസങ്ങൾക്കും സർവകലാശാലയുടെ ഉത്സവപാരമ്പര്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണിതെന്ന് എബിവിപി അധ്യക്ഷൻ മായങ്ക് പാൻചാൽ പറഞ്ഞു. രാവണ ദഹന പരിപാടിയിലൂടെ മതപരമായ ആചാരങ്ങളെ രാഷ്ട്രീയ സന്ദേശങ്ങൾക്കായി എബിവിപി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്) എന്നീ സംഘടനകളിലെ അംഗങ്ങളാണ് എബിവിപിയുടെ ഘോഷയാത്രക്കെതിരെ പ്രതികരിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലും ഡൽഹി കലാപ ഗൂഢാലോചന കേസിലും ഖാലി‌ദും ഷർജിൽ ഇമാമും നിലവിൽ വിചാരണ നേരിടുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന, ഇസ്ലാമോഫോബിയയുടെ നഗ്‌നവും നിന്ദ്യവുമായ പ്രകടനമാണിത് ഐസ പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്