കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ അമരീന്ദര്‍ സിംഗിന്റെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പിന്മാറി പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു. പൊതുജീവിതത്തില്‍ താത്കാലികമായൊരു ഇടവേള അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചത്. ഭാവി പരിപാടികള്‍ എന്താണെന്ന് ഇനിയും തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പ്രശാന്ത് കിഷോര്‍ വഹിച്ചത്.

ആറ് മാസം മുമ്പാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റിലൂടെ പ്രശാന്ത് കിഷോറിനെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചതായി അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവില്ലെന്നാണ് വിശദീകരണം. സിദ്ദുവുമായുള്ള അടുപ്പമാണ് ഇപ്പോഴത്തെ മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി പ്രശാന്ത് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നു എന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പുതിയ നീക്കം.

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയുടെ പുറത്തു നിന്നുള്ള ഉപദേശങ്ങള്‍ക്ക് പുറമേ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധി സംസാരിച്ചിരുന്നു. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത്പവാറും പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ശരത് പവാര്‍ എന്നിവരെ സന്ദര്‍ഷിച്ചതിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ ബുദ്ധിയാണെന്നും സംസാരമുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രശാന്ത് കിഷോറില്‍ നിന്നോ, അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നോ യാതൊരുവിധ സ്ഥിരീകരണവും ലഭിച്ചിട്ടില്ല. നേരത്തെ ബംഗാള്‍ തിരഞ്ഞെടുപ്പോടെ നയതന്ത്രജ്ഞന്‍ എന്ന നിലയിലുള്ള തന്റെ ജോലി അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ