പ്രധാന്‍മന്ത്രി ആവാസ് യോജന; പണവും പത്‌നിയും പോയത് 11 പേര്‍ക്ക്

സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. രാജ്യത്തെ നിരവധി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്. എന്നാല്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയെ കുറിച്ച് പുറത്തുവന്ന വിചിത്രമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധ നേടുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ പണവും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം പോയതായാണ് പരാതി. മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള സ്ത്രീകളാണ് പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡുവും വാങ്ങി കാമുകന്മാര്‍ക്കൊപ്പം പോയത്.

ജില്ലയില്‍ നിന്ന് 11 സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യ ഗഡുവായ 40,000 രൂപയും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് വീടുവിട്ടത്. കാമുകന്മാര്‍ക്കൊപ്പം പോയ സ്ത്രീകളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന് പിന്നാലെ രണ്ടാം ഗഡു നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ആവാസ് യോജനയിലൂടെ ലഭിക്കുന്ന ധനസഹായം ദുരുപയോഗം ചെയ്യുകയോ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്താല്‍ പണം തിരികെ വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. നേരത്തെയും ഉത്തര്‍പ്രദേശില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ