ജാമിയ മിലിയയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവച്ചതായി വെളിപ്പെടുത്തൽ

ഡൽഹിയിൽ ഡിസംബർ 15 ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് തോക്കുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്.

സാഹചര്യം കൈവിട്ടുപോകുമെന്ന അവസ്ഥയിൽ സ്വയം രക്ഷാർത്ഥം പൊലീസ് ഉദ്യോഗസ്ഥർ വായുവിൽ വെടിയുതിർക്കുകയും എല്ലാ പപൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കുന്ന ദൈനംദിന ഡയറിയിൽ വെടിവച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിന്റെ നിരവധി വീഡിയോകൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഈ വീഡിയോകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഹാൻഡ്‌ഗണുകൾ പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെടിവച്ചു എന്ന് പറയപ്പെടുന്ന ഡൽഹിയിലെ മഥുര റോഡിൽ പ്രക്ഷോഭകർ കല്ലെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചതായും സ്വയം പ്രതിരോധത്തിനായി ഒരു ഉദ്യോഗസ്ഥൻ വായുവിൽ വെടിയുതിർത്തതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു, വലിയ രീതിയിലുള്ള പൊലീസ് അടിച്ചമർത്തലാണ് വിദ്യാർത്ഥികൾ നേരിട്ടത്. ബാറ്റണും കണ്ണീർ വാതകവും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ നോക്കിയ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.

പിന്നീട് പൊലീസ് തോക്കുകൾ ഉപയോഗിച്ചതായി അവകാശവാദങ്ങളുണ്ടായിരുന്നുവെങ്കിലും ഡൽഹി പൊലീസ് ഇത് നിഷേധിച്ചു. വിദ്യാർത്ഥികൾക്ക് വെടിയേറ്റ മുറിവുകൾ ഉണ്ടായി എന്ന് പറയപ്പെടുന്നത് കണ്ണീർ വാതക കാനിസ്റ്ററുകളിൽ നിന്നുള്ള പരിക്കുകളാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ ആണ് ഡൽഹി പൊലീസ് തോക്ക് ഉപയോഗിച്ച് വെടിവച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി