ജാമിയ മിലിയയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവച്ചതായി വെളിപ്പെടുത്തൽ

ഡൽഹിയിൽ ഡിസംബർ 15 ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് തോക്കുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്.

സാഹചര്യം കൈവിട്ടുപോകുമെന്ന അവസ്ഥയിൽ സ്വയം രക്ഷാർത്ഥം പൊലീസ് ഉദ്യോഗസ്ഥർ വായുവിൽ വെടിയുതിർക്കുകയും എല്ലാ പപൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കുന്ന ദൈനംദിന ഡയറിയിൽ വെടിവച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിന്റെ നിരവധി വീഡിയോകൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഈ വീഡിയോകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഹാൻഡ്‌ഗണുകൾ പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെടിവച്ചു എന്ന് പറയപ്പെടുന്ന ഡൽഹിയിലെ മഥുര റോഡിൽ പ്രക്ഷോഭകർ കല്ലെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചതായും സ്വയം പ്രതിരോധത്തിനായി ഒരു ഉദ്യോഗസ്ഥൻ വായുവിൽ വെടിയുതിർത്തതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു, വലിയ രീതിയിലുള്ള പൊലീസ് അടിച്ചമർത്തലാണ് വിദ്യാർത്ഥികൾ നേരിട്ടത്. ബാറ്റണും കണ്ണീർ വാതകവും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ നോക്കിയ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.

പിന്നീട് പൊലീസ് തോക്കുകൾ ഉപയോഗിച്ചതായി അവകാശവാദങ്ങളുണ്ടായിരുന്നുവെങ്കിലും ഡൽഹി പൊലീസ് ഇത് നിഷേധിച്ചു. വിദ്യാർത്ഥികൾക്ക് വെടിയേറ്റ മുറിവുകൾ ഉണ്ടായി എന്ന് പറയപ്പെടുന്നത് കണ്ണീർ വാതക കാനിസ്റ്ററുകളിൽ നിന്നുള്ള പരിക്കുകളാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ ആണ് ഡൽഹി പൊലീസ് തോക്ക് ഉപയോഗിച്ച് വെടിവച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു