വകുപ്പുകൾ വ്യക്തമാക്കാതെ പൊലീസ് എഫ്ഐആർ; വൈദികർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപത

മധ്യപ്രദേശിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപതാ വൈദികർ. സംഭവം നടന്നു നാല് ദിവസത്തിനു ശേഷം പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല. വകുപ്പുകളിൽ വ്യക്തതയില്ലാത്തതിൽ കോടതിയെ സമീപിക്കുമെന്ന് ജബൽപൂർ അതിരൂപത വൈദികൻ തങ്കച്ചൻ ജോസ് പറഞ്ഞു.

മാർച്ച് 31ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് എഫ്ഐആർ ഇട്ടത്. പൊലീസിന്റെ കണ്മുന്നിൽ നടന്ന സംഭവമായിട്ടും വിഷയം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ശേഷമാണ് എഫ്ഐആർ ഇട്ടത്. സംഭവം പാർലമെൻറിലടക്കം ചർച്ചയായതോടെയാണ് ഇന്നലെ എഫ്ഐആർ ഇട്ടിരിക്കുന്നത്. റാഞ്ചി പൊലീസ് സ്‌റ്റേഷൻ വളപ്പിൽ വിഎച്ച്പി പ്രവർത്തകർ നടത്തിയ അക്രമത്തിൻറെ ദൃശ്യങ്ങൾ ഉണ്ടായിട്ടും എഫ്ഐആറിലെ വകുപ്പുകളിൽ പൊലീസ് മൗനം തുടരുകയാണ്.

നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ജബൽപൂർ കത്തോലിക്കാ രൂപത വികാരി ജനറൽ ഫാദർ ഡേവിസ് ജോർജ്ജിനെയും രൂപത സെക്രട്ടറി ഫാദർ ജോർജ് തോമസിനെയും ആണ് വിഎച്ച്പി പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വൈദികരുടെ തീരുമാനം.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'